Monday, October 25, 2010

CWG

അടുത്തത് .....

Friday, October 22, 2010

Wednesday, October 20, 2010

സുഹ്രത്തുക്കല്‍ തമ്മില്

ഞാന്‍ ഒരു വരക്കാം എന്നു വിചാരിച്ചു.



Friday, October 15, 2010

പെണ്ണ് കാണല്‍ കഥകള്‍ - 3

CEO-യും Client-ഉം പിന്നെ പെണ്ണ് കാണലും

ആയിടക്കാണ്‌ ഒരു മഴത്തുള്ളിയായി ഒരു ശുദ്ധജാതക പ്രൊഫൈല്‍ വന്നു ചേര്‍ന്നത്‌ , അവരും ശുദ്ധജാതകം കിട്ടാതെ പൊറുതി മുട്ടിയിരിക്കുകയായിരുന്നു. കുട്ടി നമ്മുടെ സ്വന്തം തൃശൂര്‍  ജില്ലയിലെ , മാള സ്വദേശിനി. ജോലി ബങ്ങലൂരില്‍ ആദിത്യ ബിര്‍ലയില്‍ ‍.

കുട്ടി 5 അടി 5 ഇഞ്ച്‌ ഉയരം, 50 കിലോ തൂകം , നമ്മുടെ സങ്കല്പത്തിലെ slim beauty. വീട്ടുകാര്‍ ഫോട്ടോയും ജാതകവും കൈമാറി. രണ്ടു കൂട്ടര്‍‌ക്കും ഇഷടപെട്ടു. കുട്ടി ഒരു average കുട്ടി. ഒരു ആര്‍ഭാടവും ഇല്ല. പഴയ ഒരു ചുരിദാറും , ഒരു സ്വര്‍ണ മാലയും ആണ് വേഷം.

സതാരണ കിട്ടാറുള്ള പ്രൊഫൈല്‍ ഫോട്ടോസ് കണ്ടാല്‍ ഏതോ സ്വര്‍ണകടയുടെ പരസ്യം വീക്ഷിക്കുന്ന പോലെ തോന്നാറുണ്ട്, പക്ഷെ ഇദേഹം നേരെ തിരിച്ചാണ്. കുട്ടിക്ക് സ്വര്‍ണതോടലര്‍ജി ആണെന്ന് തോനുന്നു. സൂക്ഷ്മദര്‍ശനി ഉണ്ടെങ്കില്‍ മാത്രം കാണാന്‍ പറ്റുന്ന 'വാഴനാര് പോലൊരു നൂല് മാല'.

ഇദേഹത്തെ കെട്ടിയാല്‍ ഭാവിയില്‍ സ്വര്‍ണവില കുതിച്ചു ഉയരുന്നതിനനുസരിച്ച് BP കൂടേണ്ട കാര്യം ഇല്ല. മൂന്നാമതൊന്നലോചിച്ചില്ല, ഞാന്‍ സമ്മതം മൂളി. പക്ഷെ ജോലി തിരക്കും, അദേഹത്തിന്റെ MBA പഠനവും, വീട്ടുകാരുടെ unavailability-യും കൂടികാഴിച്ച രണ്ടു മൂന്നുവട്ടം മാറ്റേണ്ടി വന്നു.


ആയിടക്കാണ്‌ ഞാന്‍ പഞ്ചകര്‍മ്മയില്‍ തിരുമ്മു ചികിത്സക്ക് വന്നത്. അപ്പോളുണ്ടൊരു ഫോണ്‍കാള്‍. ( ഞാന്‍ നേരത്തെ 'പെണ്ണ് കാണല്‍ കഥകള്‍ - 1'-ല്‍ നിര്‍ത്തിയ ബ്രേക്ക് എപ്പോള്‍ എടുത്തു മാറ്റുന്നു. ) ഫോണിന്റെ അങ്ങേത്തലയില്‍ കുട്ടിയുടെ ഫാതെര്‍ജീ ആണ്. 'കുട്ടി ഓണത്തിന് വരുന്നുണ്ട്, ഫ്രീ ആണെങ്ങില്‍ വന്നു കാണാം' എന്നതാണ് സന്ദേശം.. രണ്ടാമതോന്നലോജിക്കാതെ സമ്മതം മൂളി.

അങ്ങനെ ഞങള്‍ കുടുംബ സമേതം പെണ്ണ് കാണാന്‍ പോകാന്‍ തീരുമാനിച്ചു. പെങ്ങളുടെ വീട് മാളയുടെ പ്രാന്ത പ്രദേശമായ പെരുമ്പാവൂര്‍ ആയതു കാരണം സ്റാര്ട്ടിംഗ് പോയിന്റ്‌ അവിടെയായി ഫിക്സ് ചെയ്തു.

google map-ഇല്‍ നോക്കി പെണ്ണിന്റെ വീടിരിക്കുന സ്ഥലം കണ്ടുപിടിച്ചു. മാപ്പില്‍ പറഞ്ഞ റൂട്ടും കുറിച്ചെടുത്തു. വണ്ടി മാപ്പില്‍ പറഞ്ഞ റൂട്ടിലൂടെ പാഞ്ഞൂ. രണ്ടുമൂന്നു വട്ടം വഴിതെറ്റി, എന്നാലും വഴിയില്‍ കണ്ട നല്ലവരായ ഗ്രാമീണര്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ റൂട്ട് കാണിച്ചു തന്നുകൊണ്ടിരുന്നു. കുറെ കഴിഞ്ഞിട്ടും സ്ഥലം എത്തുനില്ല, വണ്ടി ഏതോ കുഗ്രാമം തേടി കുതിക്കുകയാണ്.

ഭഗവാനെ ഇത് ഒരു ഉഗാണ്ടയാണല്ലോ സ്ഥലം എന്ന എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് വണ്ടി ഒരു വീടിനു മുന്നില്‍ നിന്നു. സ്ഥലം ഉഗാണ്ടയെങ്കിലും, വീട് ഒരു കൊച്ചു ബംഗ്ലാവാണ്, ഗൃഹനാഥന്‍ ഞങളെ പ്രതീക്ഷിച്ചു ഗേറ്റിനു മുന്‍പില്‍ നില്പുണ്ട്. ഞങ്ങള്‍ ഓരോരുത്തരായി ഇറങ്ങി, എല്ലാവരും ഇറങ്ങിയ ശേഷവും അദ്ദേഹത്തിന്റെ ദൃഷ്ടി കാറിലെക്കാരുന്നു, ചെറുക്കനെവിടെ എന്ന അര്‍ത്ഥത്തില്‍ , സന്ദര്‍ഭം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് ഞാന്‍ വേഗം പോയി അദ്ദേഹത്തിന് കൈകൊടുത്തു പരിചയപെടുത്തി (ജൈംസ് ബോണ്ട്‌ മോഡലില്‍ ), 'ഐ അം ലാല്‍ ... പ്യാരേ ലാല്‍ '.

ഇദേഹത്തിനു ആളെതിരിച്ചരിയാതിരിക്കാനുള്ള കാരണം ഞാന്‍ പറയാം. കാറില്‍ നിന്നെരങ്ങിയപ്പോലുള്ള എന്റെ രൂപം, ചക്ക ചാക്കിലിട്ടപോലെ ആരുന്നു, എല്ലാം ഒരു un proportional.

തിരുമ്മു ചികിത്സക്ക് വന്നകാരണം നല്ല ഡ്രസ്സ്‌ ഒന്നും കയ്യിലില്ല. ആകെ ഉള്ളതു തേഞ്ഞു തീര്‍ന്ന ജീന്‍സും, ടി ഷര്‍ട്ടും, ഇട്ടാല്‍ കാല് നിലത്തു തൊടുന്ന woodlands-ഇന്റെ ഒരു ഷൂസും. ഇവയിട്ടു പെണ്ണുകാണാന്‍ പോകാനുള്ള എന്റെ തീരുമാനത്തെ വീട്ടുകാര്‍ നഖശികാന്തം എതുര്‍ത്തു. എത്ര പറഞ്ഞിട്ടും dress code-ന്റെ കാര്യത്തില്‍ വീടുകര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല, അവസാനം അളിയന്റെ ഒരു formal പാന്റ്സും ഷര്‍ട്ടും അടിച്ചു മാറ്റി കാര്യം സാധിച്ചു. സംഭവം കുറച്ചു ലൂസ്‌ ആണെങ്കിലും തല്കാലത്തേക്ക് അട്ജെസ്റ്റ് ചെയ്യാം, കൂടാതെ പഞ്ചകര്‍മ്മയിലെ രണ്ടാഴിച്ച കാലം എന്റെ മുഖത്ത് ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഷേവോന്നും ചെയ്യാന്‍ പറ്റാത്ത കാരണം ഒരു കപ്പടാ മീശ മുഖത്ത് കൈയേറ്റം നടത്തിയിരുന്നു.

രാവിലെ കുളിച്ചു കുട്ടപ്പനായ എന്നെ നോക്കി ചേച്ചി കളിയാക്കി ചിരിച്ചിട്ട് പറഞ്ഞൂ : ' അയ്യേ ഇതെന്താ നിന്റെ മുഖത്ത്, ഷാരൂഖാന്‍ RAB NE BANA DI JODI-യില്‍ വെച്ച പഴുതാര മീശപോലുണ്ട്. എടുത്തു കള. ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയര്‍ക്കു ചേരുന്നതല്ല ഈ മീശ.'

പക്ഷെ ഞാന്‍ സമ്മതിച്ചില്ല : 'ഇങ്ങനെ എല്ലാതും നിങ്ങള് തീരുമാനിച്ചാല്‍, പിന്നെ ഞാന്‍ എന്തിനു പെണ്ണ് കാണാന്‍ വരണം? നിങ്ങള് പോയി കണ്ടാല്‍ മതി. '

എന്റെ മറുപടി ചേച്ചിയെ ചൊടുപ്പിച്ചു, 'എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യ്' എന്നു പറഞ്ഞു ചേച്ചി നിയമോളെ തയാറാക്കുനതില്‍ വ്യാപ്രിതയായി.

പുറപ്പെടാന്‍ നേരമായപ്പോള്‍ അടുത്ത പ്രശ്നം പൊട്ടിമുളച്ചു. ഫോര്‍മല്‍ ഡ്രസ്സിന്റെ ഒപ്പം ഇടാന്‍ ഷൂ ഇല്ല. ഉള്ളത് നമ്മുടെ അടി തേഞ്ഞ woodlands. ഇനി അളിയന്റെ ഷൂ കൂടെ അടിച്ചുമാറ്റാന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല. മാത്രമല്ല അത് ഞാന്‍ അടിച്ചുമാറ്റിയാല്‍ അളിയന്‍ നഗ്ന പാദനായി വരേണ്ടി വന്നാലോ, അതുകൊണ്ട് ഞാന്‍ രണ്ടും കല്പിച്ചു തേഞ്ഞ ഷൂ വലിച്ചു കേറ്റി കാറില്‍ ആസ്ഥനസ്തനായ്.


അങ്ങനെ അവസാനം ഗൃഹനാഥന്‍ എന്നെ തിരിച്ചറിഞ്ഞൂ, പുള്ളി ഞങ്ങളെ വീടിനുള്ളിലേക്ക് ആനയിച്ചു. പ്രാരംഭ പരിച്ചയപെടല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ , ഒരു ചെറുപ്പക്കാരന്‍ (ഏകദേശം ഒരു 35 വയസു പ്രായം) ആഗതനായി. ഞങ്ങള്‍ പരിചയപെട്ടു. അദ്ദേഹം കുട്ടിയുടെ വകയിലെ ചേട്ടനാണ്, പുള്ളി 2-വര്‍ഷം ബംഗാളൂരില്‍ സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ ജോലി ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നാട്ടില്‍ ഏതോ govt. bank-ഇല്‍ ആണ് ജോലി. ഒരു ചെരുപ്പകാരനെ മിണ്ടാന്‍ കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

ഇദേഹത്തിന്റെ ആഗമനോദേശ്യം പിന്നെയാണ് എനിക്ക് മനസിലായത്, ബംഗാളൂരില്‍ കൂണ് പോലെ സോഫ്റ്റ്‌വെയര്‍ എന്ജിനിയേര്‍‌സ്സ് ഉണ്ടല്ലോ, ഞാന്‍ fake software engineer ആണോ എന്ന അറിയുകയാണ് പുള്ളിയുടെ ആഗാമനോദ്ദേശ്യം.

ഞാന്‍ ഈ അവസരത്തില്‍ ആ സദസിലെ അംഗങ്ങള്‍ക്ക് ഓരോ സ്ഥാനപ്പേരുകള്‍ കല്പിച്ചു കൊടുക്കുന്നു. അവിടുത്തെ കാര്‍‌ന്നവന്‍മാരോടുള്ള ബഹുമാനക്കുറവു കൊണ്ടല്ല, പക്ഷെ കഥയുടെ മുന്നോടുള്ള പ്രയാണത്തിന് ഈ സ്ഥാനമാനങ്ങള്‍ അത്യാവശ്യമാണ്.

പെണ്ണിന്റെ അച്ഛന്‍ -> Project Manager Development, പെണ്ണിന്റെ ചെറിയച്ചന്‍ -> Project Manager Testing , പെണ്‍കുട്ടിയുടെ വകയിലെ ആങ്ങള -> Testing Lead, പിന്നെ ഞാന്‍ -> പാവം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ .


ഞാനും ആങ്ങിളയും ബംഗ്ലൂരിലെ വിശേഷങ്ങള്‍ അയവിരക്കികൊണ്ടിരുന്നു, അതിനിടക്ക് എന്റെ കമ്പനിയെ പറ്റി പുള്ളികറിയണം, ഞാന്‍ നമ്മുടെ കമ്പനിയുടെ ഫുള്‍ details നിരത്തി. Mindtree ആണെന്നറിഞ്ഞപ്പോള്‍ പുള്ളിയുടെ കണ്ണില്‍ ചെറിയ തിരയിളക്കം, അദേഹത്തിന് എന്റെ കമ്പനിയെ പറ്റി അറിയാം.

ഞാല്‍ ഉള്ളാല്‍ സന്തോഷിച്ചു, സാധാരണ നാട്ടില്‍ ആരോടെങ്ങിലും എന്റെ കമ്പനിയെ കുറിച്ച് പറഞ്ഞാല്‍ ആദ്യം ചോദിക്കുക infosys, wipro, tcs മറ്റോ ആണോ എന്നാണ്. ഇതൊന്നും അല്ല എന്നു പറഞ്ഞാല്‍ ‍, അവര്‍ മുഖം ചുളിക്കും. എന്തായാലും ഇവിടെ പറഞ്ഞാല്‍ മനസിലാകുന്ന ഒരാളുണ്ട്. എനിക്ക് പുള്ളിയെ നന്നേ പിടിച്ചു.

ഞങളുടെ small talk-ഇന് ഇടയ്ക്കു പുള്ളി എന്നോടൊരു ചോദ്യം 'അവിടെ ഒരു അഭിലാഷിനെ അറിയോ ?'

ഏതാണ്ട് 8000 ജോലിക്കാരുള്ള കമ്പനിയില്‍ നിന്നു ഒരു അഭിലാഷിനെ കണ്ടു പിടിക്കണം. 'ഏതു നമ്മുടെ വടക്കേതിലെ അഭിലാഷോ, ലവന്‍ ഗള്‍ഫിലല്ലേ ' എന്നു പറയണമെന്നു തോന്നി , പക്ഷെ പുള്ളിയെ ഇപ്പോളെ വെറുപ്പിക്കേണ്ട എന്നു കരുതി, ഞാന്‍ അറിയാവുന്ന എല്ലാ Mindtree മലയാളികളെയും മുഖങ്ങള്‍ മനസ്സില്‍ ആവാഹിച്ചു സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങി, സെര്‍ച്ച്‌ റിസല്‍ട് null ആരുന്നു.

ഞാന്‍ കഷ്ടപെടുന്ന കണ്ടപ്പോള്‍ പുള്ളി തന്നെ എന്നെ സഹായിച്ചു, അഭിലാഷ് അവിടുത്തെ ഒരു CEO ആണുപോലും. Wipro-യില്‍ നിന്നും ചാടിപോന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഉണ്ടാക്കിയ സംരംഭമാണ് Mindtree. അന്ന് ചാടിയകൂട്ടത്തിലെ ഒരുവനാണ് ഈ അഭിലാഷ്.

സത്യത്തില്‍ Mindtree-യില്‍ ചേര്‍ന്ന ദിവസം ഒരു induction movie ഫ്രീയായി പ്രദര്‍ശിപ്പിച്ചരുന്നു. അതിലെ അഭിനയിതാക്കള്‍ ഈ ചാടിപോന്നെ ഭീകരര്‍ തന്നെ. ആദ്യത്തെ ഭീകരന്റെ അഭിനയം കണ്ടു. രാവിലെ എണീക്കുനത് മുതല്‍ പല്ലുതേച്ചു കുളിച്ചു രാത്രി കിടക്കാന്‍ പോകുന്ന വരെ ഉള്ള കാര്യങ്ങളും നല്ല വെടുപ്പിനു അഭിനയിച്ചു കൂടിയിട്ടുണ്ട്. ഞങ്ങള്‍ സഹിച്ചിരുന്നു. അടുത്ത ഭീകരനും ഇതേ പ്രകടനം തുടര്‍‌ന്നപ്പൊള്‍ എനിക്ക് സഹികെട്ടു , ഞാന്‍ ബോറടി മാറ്റാന്‍ തൊട്ടടുത്തിരുന്ന സുന്ദരിയുമായി കത്തി അടിച്ചിരുന്നു. ഞങ്ങളുടെ കത്തിയടിക്കിടയില്‍ , എല്ലാ ഭീകരരും മത്സരിച്ചഭിനയിച്ചു പടം പൂര്‍ത്തിയാക്കിയിരുന്നു. അതുകാരണം എപ്പോള്‍ എനികൊരുത്തന്റേയും പേര് ഓര്‍മയില്‍ വരുന്നില്ല.

എന്റെ പഴയ കമ്പനിയില്‍  ആകെ ഒരു CEO- മാത്രേ ഉണ്ടായിരുന്നൊള്ളൂ, പക്ഷെ പുള്ളീടെ പേര് ഞാന്‍ പഠിച്ചത് അവിടുന്ന് resign ചെയ്യുനതിനു ഒരഴിച്ച മുമ്പാണ്. മൂന്നരവര്‍ഷം അവിടെ നിന്നിട്ടും CEO ആരാണെന്നറിയാതെ ആണ് ഞാന്‍ അവിടെ പണിയെടുത്തത്. 'ലവന്മാരുടെ കുടുംബ ചരിത്രം പടിച്ചിട്ടെന്തു കിട്ടാനാണ്‌..., അവന്മാര്‍ക്ക് കെട്ടിച്ചു തരാന്‍ പ്രായമായ പെണ്പില്ലേര്‍ ഒന്നും ഇല്ലല്ലോ.. അല്ലെങ്ങില്‍ ഒരു കൈ നോക്കാമായിരുന്നു...' അതൊകൊണ്ട് ഞാന്‍ അമ്മാതിരി സംബ്രമാങ്ങള്‍ക്ക് മുതിരാറില്ല.

ആ എന്നോടാണ് ഒരുത്തന്‍ ഒന്നികൂടുതല്‍ CEO-മാരുള്ള ഈ കമ്പനിയുടെ ചരിത്രം ചോദിക്കുനത്. എനിക്ക് സ്വല്പം ശുണ്ടി വന്നു.

മറ്റു രണ്ടു മൂന്ന് CEO-മാരുടെ പേര് പുള്ളി എനിക്ക് പറഞ്ഞുതന്നു. ഞാന്‍ ആകെ ചൂളി പൊയ്. നമ്മുടെ Test Leader-ക്കു എന്റെ Mindtree identity-ഇല്‍ സംശയം തോന്നിയോ.. ഛെ അങ്ങനെ ആവാന്‍ വഴിയില്ല. 'ഹും ആ Mindtree ID കാര്‍ഡ് എടുത്തു കഴുത്തില്‍ തൂക്കാമയിരുന്നു... :)'

ഇതിനിടക്ക് പെണ്‍കുട്ടി ചായയുമായ് വന്നു. ഞാന്‍ ഞെട്ടി പൊയ്.. എന്ത് ഫോട്ടോയില്‍ കണ്ടകുട്ടിയാണോ ഇതു. എനിക്ക് വിശ്യസിക്കാന്‍ പ്രയാസം, നമ്മുടെ ഡ്രീം ഗേള്‍ സംവ്രത സുനിലിനെ പോലിരിക്കുന്നു. ഒരു ഗിറ്റാര്‍ കിട്ടിയിരുന്നെങ്ങില്‍ ഞാന്‍ അവിടൊരു musical concert നടത്തുമായിരുന്നു.

പക്ഷെ നമ്മുടെ Test Lead-ന്റെ സംശയസ്പതമായ ദൃഷ്ടി എന്റെ സംഗീത ശില്പത്തെ മുളയിലെ നുള്ളി കളഞ്ഞൂ...

കുട്ടി വന്നു ചെറിയ നാണം ഒക്കെ അഭിനയിച്ചു നിന്നു. വീട്ടുകാര്‍ വളരെ നിര്‍ബന്തിച്ചപ്പോള്‍ സീറ്റില്‍ വന്നിരുന്നു. ഇനി കുറച്ചു ചോദ്യങ്ങള്‍ ചോദിക്കണം, ഞാന്‍ തലേ ദിവസം രാത്രി കുട്ടിയുടെ ഫുള്‍ details നെറ്റില്‍ തപ്പി കണ്ടുപിടിച്ചിരുന്നു. കുട്ടി പഠിച്ച കോളേജ് മുതല്‍ , കുട്ടി എഴുതിയ technical ബ്ലോഗും , linkedin സൈറ്റിലെ details വരെ ഞാന്‍ collect ചെയ്തു. അവസരം വരുമ്പോള്‍ ചോദിക്കാനായി കുറച്ചു questions-ഉം ഞാന്‍ രൂപപെടുതിയിരുന്നു.

അതെല്ലാം ചോദിക്കാനായി അവസരം കാത്തിരിക്കുമ്പോളാണ് നമ്മുടെ Test Lead-നു എന്റെ പ്രൊജെക്ടിനെ പറ്റി അറിയണം. ഞാന്‍ വെച്ച് കാച്ചി 'എന്റെ Business domain insurance ആണ്, Americayil ആണ് client , ഇടക്ക് recession വന്നപ്പോള്‍ ഒന്ന് down ആയെങ്കിലും എപ്പോള്‍ clutch പിടിച്ചിട്ടുണ്ട്. ചിലപ്പോള്‍ അടുത്ത് തന്നെ ഒരു onsite കിട്ടും '.

കൂടാതെ ഞാന്‍ ഒരു സംഭവം ആണെന്നറിയിക്കാന്‍ ഞാന്‍ ചെയ്ത module-നെ പറ്റി ഒരു ലഘു വിവരണം നല്‍കി, കൂടാതെ ആ module വേറൊരു ടീമിന് ആവിശ്യമുള്ള കാരണം രണ്ടു മാസമായി ഞാന്‍ ആ ടീമിനെ ലീഡ് ചെയ്യുകയാണെന്ന് വരെ പറഞ്ഞു.

ഭാവി പരിപാടിയെ പറ്റി ചോദിച്ചപ്പോള്‍ , എനിക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങണം എന്നും, കമ്പനിയുടെ പേര് ' Swadhesh Software Pvt Ltd' ആണെന്നും. അത് only aimed for Indian customers എന്നും മറ്റും തട്ടിവിട്ടു.

കൂടാതെ ഇപ്പോള്‍ ഒരു project കയ്യിലുണ്ടെന്നും, ആ project നമ്മുടെ പ്രിയപ്പെട്ട ഗായകന്‍ ജയചന്ദ്രന്‍ സാറിന്നു വേണ്ടിയുള്ളതാണെന്നും, ജയചന്ദ്രന്‍ സാറിന്റെ son in law എന്റെ സുഹൃത്താണെന്നും, അങ്ങനെ ആണ് എനിക്കീ project കിട്ടിയതെന്ന് വരെ പറഞ്ഞു നിര്‍ത്തി.

പറഞ്ഞതില്‍ പകുതി സത്യമാണെങ്കിലും, കമ്പനിയുടെ പേരൊക്കെ ആ സമയത് വായില്‍ തോന്നിയതാണ്. എന്റെ പ്രസംഗം കേട്ട് എന്റെ ബന്ധുക്കള്‍ വരെ ഞെട്ടി. എത്രയും ഭയങ്കരന്റെ ഒപ്പമാണോ അവര്‍ ഇരിക്കുനത് എന്ന അര്‍ത്ഥത്തില്‍ എല്ലാവരും എന്നെ നോക്കാന്‍ തുടങ്ങി. നമ്മുടെ പെണ്‍കുട്ടികെന്നൊടു ബഹുമാനം തോന്നിതുടങ്ങ്യോ എന്നൊരു സംശയം. പക്ഷെ നമ്മുടെ Testing lead-ന് ഒരു ഭാവമാറ്റവും ഇല്ല. ഇതെത്ര കണ്ടതാ എന്നാ അര്‍ത്ഥത്തില്‍ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.

ടെസ്റ്റിംഗ് ലീഡ് : 'ബൈ ദി ബൈ നിങ്ങളുടെ client-ഇന്റെ പേരെന്താണ് പറഞ്ഞത് ?'

ഞാന്‍ പറയാന്‍ തുടങ്ങീ പക്ഷെ client-ഇന്റെ പേര് നാവില്‍ വരുന്നില്ല, രണ്ടു മാസമായി client-മായ് ഇടപഴ്കിയിട്ടു, client-ന്റെ പേരില്‍ അക്കെ മൂന്നു ഇംഗ്ലീഷ് അക്ഷരം മാത്രേ ഉള്ളൂ, പക്ഷെ നാവിന്‍ തുമ്പത്ത് നിന്നു തത്തിക്കളിക്കുന്നു പുറത്തേക്കു വരുന്നില്ല. ഞാന്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓരോന്നെടുത്തു ചേരുംപടി ചേര്‍ത്ത് നോക്കി, 'ABC, ABD, BBC, CIS, FDI'... ഛെ ഒന്ന് പോലും ശരിയാകുന്നില്ല.

എന്റെ ഉത്തരം വൈകുന്നത് എല്ലാരേയും അത്ഭുത പെടുത്തി. അനന്തവിഹായസ്സില്‍ പാറിപറന്നു നടന്ന ബലൂണിന്റെ കാറ്റു അഴിച്ചു വിട്ടപോലെ ഞാന്‍ നിലം പതിക്കാന്‍ തുടങ്ങി. എന്തെങ്ങിലും പറഞ്ഞില്ലെങ്കില്‍ , ഇതുവരെ കെട്ടിപൊക്കിയ ഇമേജ് അടിയോടെ ഇളക്കേണ്ടി വരും. നിലത്തേക്ക് മൂക്കുകുത്തി വീഴുന്നതിനിടക്ക് ഞാന്‍ ദയനീയമായി കുട്ടിയെ നോക്കി , കുട്ടി എന്റെ അങ്കംവെട്ടു കണ്ടു ഒന്നും മനസിലാകാതെ മിഴിച്ചിരിക്കുകയാണു.

ഞാന്‍ രണ്ടും കല്പിച്ചു വെച്ച് കാച്ചി 'we have lot of clients across the world'. ഈ ഉത്തരം ചുറ്റുമിരിക്കുന്ന ബന്ധുക്കളെ സമാധാനിപ്പിച്ചെങ്കിലും, നമ്മുടെ Test Lead-റുടെ സംശയ ദ്രിഷ്ടിയില്‍ ഞാന്‍ വീണു കഴിഞ്ഞിരുന്നു, കാരണം ഒരു service base കമ്പനിക്ക്‌ ഒരു particular ഡൊമൈനില്‍ ഒരുപാടു client ഉണ്ടെന്ന യമകണ്ടവിഡ്ഢിത്തം അന്നാദ്യമായിട്ടായിരിക്കും അവര്‍ കേട്ടിടുണ്ടാകുക.

നമ്മുടെ ടെസ്റ്റ്‌ ലീഡര്‍ എന്നെ ഒരു fake Mindtree ആയി മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു. അദേഹം എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ആളുടെ പുഞ്ചിരിയില്‍ നിന്ന് ആളെന്നോട് പറയനുദ്ദേശിച്ച കാര്യങ്ങള്‍ ഞാന്‍ ഗ്രഹിച്ചു. 'എടാ fake Mindtree കാര നിനക്ക് ഞാന്‍ എന്റെപെങ്ങളെ ഇപ്പോ കെട്ടിച്ചു തരാമെടാ..'


പിന്നീടുള്ള ആളുടെ സംശയങ്ങള്‍ ആ വിധത്തില്‍ ആയിരുന്നു. ആളുടെ സംശയങ്ങള്‍ക്ക് ഞാന്‍ എന്റെ വായിതോന്നിയ ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങീ. ഞങ്ങള്‍ തമ്മില്‍ ഒരു ശീതയുദ്ധം ആരംഭിച്ചു കഴിഞ്ഞു.

ഞാന്‍ അപ്പോളും മനസ്സില്‍ ഇംഗ്ലീഷ് അക്ഷരമാലകള്‍ ചേരുംപടി ചേര്‍ക്കുന്ന തിരക്കിലായിരുന്നു. രണ്ടു വീട്ടുകാര്‍ക്കും ഞങളുടെ ചോദ്യോത്തര പംക്തിയില്‍ എന്തൊക്കെയോ പന്തികേടു തോന്നിതുടങ്ങി.

ഇതിനൊരു സ്റ്റോപ്പ്‌ ഇട്ടതു നമ്മുടെ സുന്ദരിയാണ്. പുള്ളിക്കാരിക്കു ഞാന്‍ എങ്ങനെ ആണ് ബംഗ്ലൂര്‍ക്ക് തിരിച്ചുപോകുന്നതെന്നറിയണം. ഒരു കച്ചിതുരുമ്പ് കിട്ടിയിട്ടുണ്ട് അതിലെങ്കിലും പിടിച്ചു കേറണം. എന്നു മനസ്സില്‍ വിചാരിചോണ്ട് ഞാന്‍ തുടങ്ങീ...

' actually ഒരു മാസമായിട്ട് ഞാന്‍ മെഡിക്കല്‍ ലീവിലാണു. ഒരു തിരുമുചികില്സാ.... 'ഞന്‍ പറഞ്ഞു തുടങ്ങീ.. യഥാര്‍തത്തില്‍ ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ 'ഞാന്‍ ഒരു സംഭവം ആണെന്നും അതുകൊണ്ടാണ് probation ടൈമിലും എനിക്ക് ഒരു മാസത്തെ ലീവ് കിട്ടിയെന്നും മറ്റുമാണ് '. പക്ഷെ പറഞ്ഞു വന്നപ്പോള്‍ 'ഞാന്‍ ഏതോ മഹാരോഗിയാണെന്നും വേറൊരു ചികിത്സയും ഏല്‍ക്കാത്ത കാരണം അറ്റകൈക്ക് ആയുര്‍വേദം നോക്കുകയതാണെന്നും' മറ്റുമാണ് പറഞ്ഞതെന്ന് തോന്നുന്നു.

ഇതു വരെ എന്നെ ബഹുമാനിച്ച പെണ്ണിന്റെ ബന്ധുക്കള്‍ സംഭാഷണം നിര്‍ത്തി എന്നില്‍ ശ്രദ്ധിക്കാന്‍ തുടങ്ങീ. അവരുടെ ദ്രിഷ്ടിയില്‍ ഞാന്‍ ഒരു മാറാരോഗി ആയപോലെ തോന്നി. എത്രയും വേഗം ഇവിടുന്നു രക്ഷപെട്ടാല്‍ മതി എന്നായി. വീട്ടുകാര്‍ അതൊരു സാധാരണ ചെയ്യുന്ന സുഖ ചികില്‍സയാണെന്നും മറ്റും പറഞ്ഞു സദസ്സ് ശാന്തം ആക്കാന്‍ നോക്കി, പക്ഷെ വിജയിച്ചില്ല.

എനിക്ക് ഈ സദസ്സ് ' നമ്മുടെ മോദ്ടുളില്‍ എന്തെങ്കിലും critical production bug വന്നാല്‍ വിളിച്ചു ചെര്‍കാറുള്ള  crucial team meeting ' പോലെ തോന്നി. ചുറ്റും ഇരിക്കുന്ന മനെജേര്‍ മാരും , ലീടുകളും കുറ്റം മൊത്തം എന്റെ തലയില്‍ ഇടുന്ന പോലെ തോന്നി.

പെണ്‍കുട്ടിയോടെന്തെങ്ങിലും ചോദിക്കാനുണ്ടോ എന്നു ഏതോ ബന്ധു എന്നോടാരഞ്ഞൂ... സത്യത്തില്‍ തലേ ദിവസം രത്രി കുറെ ചോദ്യങ്ങള്‍ ഫ്രെയിം ചെയ്തിരുന്നു, പക്ഷെ ഇനി ഞാന്‍ മിണ്ടിയാല്‍ അവിടെ ഒന്നു രണ്ടു ശവം വീഴുമെന്നു തോന്നിയ കാരണം ഉള്ളിലൊതുക്കി.

ഒന്നും ചോദിക്കാനില്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ രണ്ടു കയ്യും പൊക്കി 'സെല്‍ഫ് ഗോള്‍ അടിച്ച ഗോളിയെ പോലെ വിജയ ശ്രീലാളിതനായ് ' സീറ്റില്‍ നിന്നെഴുനേറ്റു... ഒപ്പം വന്ന ബന്ധുക്കളോട് വേഗം രക്ഷപെട്ടോ എന്ന സിഗ്നലും കൊടുത്തു ഞാന്‍ കാര്‍ ലക്ഷ്യമാക്കി നടന്നു. ബന്തുക്കള്‍ ഒന്നും രണ്ടും തമാശകള്‍ പറഞ്ഞു പതുകെ രക്ഷപെട്ടു പുറത്തു വന്നു കാറില്‍ കേറി.

ഞങളെ യാത്ര അയക്കാന്‍ മാനേജര്‍മാരും, ടെസ്റ്റ്‌ ലീടരും പുറത്തു വന്ന് വാതില്കേല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോളും മനസ്സില്‍ ചേരുംപടി ചേര്‍ത്തൊണ്ടിരിക്കുകയായിരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി, പെട്ടന്ന് ഒരു മിന്നല്‍ പിണര്‍ പോലെ ഒരു മൂന്നക്ഷരം എന്റെ മനസ്സില്‍ മിന്നി മറഞ്ഞു.. A... I.... G... അതെ AIG(American International Group) ആണ് എന്റെ client.

വാതില്കേല്‍ നില്‍കുന്ന ടെസ്റ്റ്‌ ലീഡറോട് എന്റെ client ആരാണെന്നു പറയണമെന്ന് തോന്നി, മിന്നാരത്തില്‍ മണിയന്‍ പിള്ള രാജു കൊച്ചിനെ ചോദിയ്ക്കാന്‍ പോയപോലെ.

'ക്ലൈന്റിന്റെ (കൊച്ചിന്റെ ) പേരുപറഞ്ഞാല്‍ പെണ്‍കുട്ടിയെ (കൊച്ചിനെ) തരോ?
എന്നാ ക്ലൈന്റിന്റെ പേര് മല മല മല....'
എന്നാല്‍ എന്റെ inner conscious ആയ മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞൊണ്ട് എന്നെ അടിച്ചമര്‍ത്തി 'മല അല്ലെടാ കുന്നു.. കുന്നു.. നിന്റെ #$%^&@!$*&. '


കാറ് ചേച്ചിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു. യാത്രക്കിടയില്‍ ആരും ഒന്നും മിണ്ടുന്നില്ല. ആകെ ഒരു സ്മശാന മൂകത. ഞാന്‍ വാ തുറന്നാല്‍ തല്ലുകിട്ടുമെന്നുറപ്പയ കാരണം ഞാന്‍ സീറ്റ് ബെല്ടിന്റെ ബന്ധനത്തില്‍ ഉറങ്ങുന്നതായി അഭിനയിച്ചു.

വീടിലെതിയ ഉടനെ ഗൂഗിള്‍ തുറന്നു എന്റെ CEO മാരുടെ ഫുള്‍ details പഠിച്ചു, കൂടാതെ client-ഇന്റെയും. ഇനി കമ്പനി ചാടുകയാണെങ്കില്‍ ഒരു CEO മാത്രമുള്ള കമ്പനി പ്രിഫര്‍ ചെയ്യുമെന്നും, കൂടാതെ മിനിമം ജോലി ചെയ്യുന്ന കമ്പനിയെ പറ്റി രണ്ടക്ഷരം നോക്കീട്ടു പെണ്ണ് കാണാന്‍ പൊകുമെന്നു ശപഥം ചെയ്തു.

പെണ്ണ് കാണല്‍ കഥകള്‍ - I


ഇതൊരു കഥ സമാഹാരമാണ്. മൂന്ന് പെണ്ണു കാണല്‍ കഥകള്‍

ഈ ബ്ലോഗ്ഗില്‍ സാധാരണ വല്ലവന്റെയും പെണ്ണുകാണല്‍ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചിറക്കിയിട്ടുണ്ട്. പക്ഷെ ഈ കഥകള്‍ യാഥാര്‍ത്ഥ്യം മാണ്, ചെറിയ ട്വിസ്റ്റ്‌ അവിടിവിടെ ചേര്തതോഴിച്ചാല്‍ തികച്ചും പച്ചയായ സംഭവങ്ങള്‍.

അതുകൊണ്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ എങ്ങാനും ഇതു വായിക്കാന്‍ ഇടവന്നാല്‍ എന്നെ തെറി വിളിക്കരുതേ എന്നു മാത്രം ഇപ്പോള്‍ അപേക്ഷിക്കുന്നു.

സംഭവം നടക്കുനതു ഈ അടുത്ത് ഓണകാലത്ത്. ഈ അടുത്ത് എന്നു പറഞ്ഞാല്‍ വളരെ അടുത്ത്.

ഇടക്ക് ഞാന്‍ ഒരു തിരുമു ചികിത്സ നടത്തികര്യം എല്ലാവര്ക്കും അറിയാമല്ലോ. അങ്ങനെ നിളയുടെ തീരത്തുള്ള ആ പഞ്ചകര്‍മ തിരുമു ചികിത്സ കേന്ദ്രത്തില്‍ 'വേതാളത്തിന്റെ' [last blog] പണിപുരയില്‍ ഇരിക്കുമ്പോളാണ് ഇതിനസ്പതമായ ഫോണ്‍ കോള്‍ എനിക്ക് കിട്ട്ടിയത്. എവിടെ ഒരു ചെറിയ ബ്രേക്ക്‌. മറ്റു രണ്ടു പെണ്ണ് കാണല്‍ കഥകള്‍ക്ക് ശേഷം ഞാന്‍ ഈ ബ്രേക്ക്‌ എടുത്തു മാറ്റം.

ആദ്യ പാപം ( പ്രൊപോസല്‍ )

പണ്ട് REC-യില്‍ ഒന്നര വര്‍ഷം തികച്ച സമയം, പോക്കറ്റ്‌ മണി കള്ള് കുടിക്കാന്‍ പോലും തികയാത്ത കാരണം മറ്റു ബഡാ ടീംസ് കാണിക്കുന്ന പോലുള്ള കാശെറിഞ്ഞു കളി അന്നുണ്ടയിരുനില്ല. ഒന്നെങ്ങില്‍ രാജ്പത്തില്‍ mouth looking അല്ലെങ്ങില്‍ ഷാപ്പില്‍ കപ്പയടി(not കുപ്പി ).

പക്ഷെ മാസം പകുതി ആകുംബോളെക്കും പോക്കറ്റ്‌ മണി തീരും, ഞങള്‍ ഷാപ്പില്‍ നിന്നും കമ്പ്യൂട്ടര്‍ ലബിലോട്ടു ചേകേരും. ഉദേശം ഒരു മിനി project തട്ടികൂട്ടനനെങ്ങിലും മിക്കവാറും ഞങള്‍ ഓര്‍ക്കുട്ട് projectil കൂടുതല്‍ സമയം ചിലവഴിച്ചു.

അക്കാലത്തെ പ്രധാന വിനോദം ഫ്രീ ആയികിട്ടുന്ന എല്ലാ സൈറ്റിലും അക്കൗണ്ട്‌ ഉണ്ടാക്കലാണ്. ആയിടക്കു ഒരു matrimonial സൈറ്റിലും ഞാന്‍ ഒന്ന് കൈവെച്ചു. ഒരു ഉഗ്രന്‍ പ്രൊഫൈല്‍ ഉണ്ടാക്കി. ജോലിയുടെ സ്ഥാനത് software engineer എന്നും കൊടുത്തു(ഭാവിയില്‍ ആയേക്കും എന്നാ പ്രതീക്ഷയില്‍ ഇട്ടതാണ് ). ശമ്പളത്തിന്റെ കാര്യത്തിലും ഞാന്‍ പിശുക്ക് കാട്ടിയില്ല.

ഇതിനിടക്ക് പരീക്ഷയും പ്രോജെച്ടും പടിവാതിലില്‍ എത്തി. ഞങള്‍ ലാബില്‍ നിന്നും ബിനിലിന്റെ റൂമിലോട്ടു ചേക്കേറി [സത്യത്തില്‍ അവനില്ലെങ്ങില്‍ ഞങള്‍ പല എമ്ബോക്കികളും ഇപ്പോളും ജുനിഒര്സിന്റെ കൂടെ അപം ചുടു കളിക്കുമായിരുന്നു.] .

പരീക്ഷയുടെയും പ്രോജെക്ടിന്റെയും തിരക്കില്‍ ഞാന്‍ എല്ലാ ഫ്രീ സൈട്ടുകളേയും തല്ക്കാലം മൊഴിചൊല്ലി. പരീക്ഷകിടക്ക് എനിക്കൊരു email കിട്ടി. ആരോ എനിക്ക് 'express interest' അയച്ചിരിക്കുന്നു. ഈ MCA കാരനിത്ര ദിമണ്ടോ...? ആ സുന്ദരിയെ കാണല്‍ ഉള്ളം കൊതിച്ചു. ഞാന്‍ വേഗം സൈറ്റ് തുറന്നു, പക്ഷെ ലോഗിന്‍ ആകുനില്ല password മറന്നു പോയി. കുറെ പണിപെട്ട് അവസാനം ഞാന്‍ ആ വൈതരിണിയും തരണം ചെയ്തു.

സുന്ദരിയെ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപൊയ്. ഓരോ പാരകള്‍ ജീവിതത്തില്‍ പ്രോപോസലിന്റെ രൂപത്തിലും വരുമെന്ന് അന്ന് ഞാന്‍ അറിഞ്ഞു. കക്ഷി ഞങളുടെ ഒരു മിസ്സാണ്. ഈ അടുത്ത് REC-യില്‍ 'guest lecture' തസ്തികയില്‍ ചേര്‍ന്നതാണ്. പുള്ളികാരി ആയിടക്കു Btech കഴിഞ്ഞു പുറത്തിരങ്ങിയാതെ ഒള്ളൂ. അതുകൊണ്ട് പ്രായത്തില്‍ ആള് ഞങ്ങളെ കഴിഞ്ഞും ചെറുത്‌.

അടുത്ത് semester-ഇല്‍ ഈ പ്രൊപോസല്‍കാരി ഞങളെ ഒരു വിഷയം എടുക്കുന്നുണ്ട് അതിനു സാധാരണ വൈവയും ഉണ്ടാകാറുണ്ട്. (ഞാന്‍ ഈ അവസരത്തില്‍ മിസ്സിന്റെ പേരും subject തല്ക്കാലം വിഴുങ്ങുന്നു. കൂടാതെ ഇതില്‍ കമ്മന്റുന്നവരുടെ ശ്രദ്ധയ്ക്ക്‌, ദയവു ചെയ്തു മിസ്സിന്റെ പേരും വിഷയവും രഹസ്യമായി വെക്കനമെന്ന അഭ്യര്‍ത്ഥിക്കുന്നു.) ഈ വിഷയത്തില്‍ പസ്സയില്ലെങ്ങില്‍ ചിലപ്പോള്‍ പല placement മോഹങ്ങളും മരുഭൂമിയില്‍ കുഴിചിടെണ്ടി വരും.

എന്റെ north ഇന്ത്യന്‍ പേരും, ജോലിയും, ശമ്പളവും ആണ് പുള്ളികരിയെ ആകര്‍ഷിച്ചത്. പുള്ളികരിക്ക് എന്നെ വല്യ പരിചയം ഇല്ലാത്തതു എന്റെ ഭാഗ്യം. ഞാന്‍ വേഗംതന്നെ എന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു. ഒന്നും അറിയാത്തവനെ പോലെ ബിനിലിന്റെ റൂമിലോട്ടു തിരിച്ചു വന്നു പഠനത്തില്‍ മുഴുകി.

പഠനത്തില്‍ മുഴുവന്‍ മിസ്സിന്റെ സുന്ദര മുഖവും , വൈവയുടെ ഭീകര മുഖവും എന്നെ അലട്ടി. ഈ സംഭവം ആരോടെങ്ങിലും വിളിച്ചു പറയണമെന്നുണ്ടായിരുന്നു (ഇന്നസെന്റ് രസതന്ത്രത്തില്‍ വിളിച്ചു കൂവുന്നപോലെ ). പക്ഷെ വൈവ തീരുന്ന വരെ ഉള്ളിലോതുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ 4th സെമസ്ടര്‍ തുടങ്ങി. attendance വിളി റോള്‍ നമ്പര്‍ ഉപയോഗിച്ചയത് ഭാഗ്യം, പേര് പറയേണ്ടല്ലോ. ഞാന്‍ ക്ലാസ്സില്‍ ഏറ്റവും പിന്നില്‍ സീറ്റ് പിടിക്കും, എന്നിട്ട് കാലിന്മേല്‍ കാലും കേറ്റി ഞെളിഞ്ഞിരിക്കും. നമ്മുടെ 'വൈക്കം മുഹമ്മദു ബഷീര്‍' മോഡലില്‍ ഞാന്‍ ഓരോ മനോരാജ്യം കണ്ടുകൊണ്ടാങ്ങിനിരിക്കും.

' കൊച്ചു സുന്ദരി... ഈ പിന്‍സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ആരാനെന്നരിയോ... ഞാന്‍ ആണ് നീ പ്രോപോസ് ചെയ്താ ലാലേട്ടന്‍..., ഹ്മം എന്നിട്ട് നീ എനിക്ക് ക്ലാസ്സ്‌ എടുക്കുന്നോ... ' ഞാന്‍ ഒരു ലോകത്തും ക്ലാസ്സിലെ ബാക്കി ഉള്ളവര്‍ വേറൊരു ലോകത്തും.

അങ്ങനെ പല മനോരാജ്യങ്ങള്‍ കണ്ടു കണ്ടു semester തീരാരായി.

ആയിടക്കു എന്റൊരു ഫ്രണ്ട് ആഷിക്ക് മാത്യു കുറച്ചുനാള്‍ 'guest lecture' തസ്തികയില്‍ REC-യില്‍ ജോലിയില്‍ പ്രവേശിച്ചു. അവന്‍ അവിടുത്തെ alumni ആണ്, IISc-യില്‍ MS-ഇന് ചെരുനതിനു മുന്‍പ് ഒരു ടൈം പാസ്സായി guest lecture ആയതാണ്.

ആഷിക്കും ഞാനും തൃശൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ നിന്നും REC-യില്‍ ആദ്യമായി കാലുകുത്തുന്ന രണ്ടു യുവ ജനങ്ങളാണ്. ഞങ്ങള്‍ക്ക് മുന്പും പിന്‍പും നമ്മുടെ ഗ്രാമത്തില്‍ നിന്ന് ആരും REC-യില്‍ എത്തിയതായി എനിക്കറിവില്ല. ആഷിക്ക് കഷ്ടപ്പെട്ട് P.C തോമസിന്റെ അവിടെ എന്‍ട്രന്‍സ് കോച്ചിംഗ് ഒക്കെ കഴിഞ്ഞു Betch admission കിട്ടിയതെങ്ങില്‍, ഞാന്‍ ഒരു കോച്ചിങ്ങും കൂടാതെയാണ് കാര്യം സാദിച്ചത്. പക്ഷെ ഒരു വത്യാസം മാത്രം, എന്റെ ടെക്നിക്ക് നമ്മുടെ നാട്ടില്‍ പൂരത്തിന് കാണുന്ന കറക്കികുത്ത് കളിയും, കൊപ്പിയടിയുമാണ്.

ഞാന്‍ പണ്ട് ഈ കറക്കി കുത്ത് കേരള എന്ട്രനസിനു പരീക്ഷിച്ചതാണ്, പക്ഷെ ചീറ്റിപോയി... മത്രോം അല്ല എന്‍ട്രന്‍സ് കഴിഞ്ഞപ്പോള്‍ ആന്‍സര്‍ പേപ്പറില്‍ ടോട്ടുകള്‍ കൂട്ടിചെരത്തപ്പോള്‍ ഏതോ ഒരു രാജ്യത്തിന്റെ ഭൂപടം തെളിഞ്ഞു വന്നപോലെ തോന്നി.


നമ്മുക്ക് സംഭാവതിലോട്ടു തിരിച്ചു വരാം.

ആഷിക്ക് എന്റെ ബാല്യകാല സുഹൃതനെങ്ങിലും, ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല ഗുരു ശിഷ്യ ബന്ധമാണ്, എപ്പോള്‍ ഷാപ്പില്‍ പോകുമ്പോള്‍ ആഷിക്കിനെ ഒപ്പം കൊണ്ടുപോകും. എന്തിനു കൂടുതല്‍ പറയണം, ഒരു മുഴുത്ത വെള്ളമാടിയില്‍ എന്റെ മാന്സില്നെ കലുഷിതമാക്കിയ ആ രഹസ്യം പരസ്യം ആയി. അവനതു ഒരു വള്ളിയും പുള്ളിയും വിടാതെ മിസ്സിനെ പറഞ്ഞു കേള്‍പിച്ചു. അല്പം എരുവും ചെര്തോന്നൊരു സംശയം..

പിന്നെ മിസ്സ് പോകുന്ന ഏഴയലത്ത് ഞാന്‍ പോകാതായി. ക്ലാസുകള്‍ അറ്റെണ്ടാന്‍സ് ഉള്ളകരണം ബഹിഷ്കരിക്കപെട്ടു. അവസാനം വൈവ സുദിനം വന്നു ചേര്‍ന്നു. മിസ്സ് എന്നെ ഫേസ് ചെയ്യാന്‍ പാടുപെടുന്നുണ്ടായിരുന്നു. മിസ്സ്‌ ചോദ്യങ്ങള്‍ ചോദിക്കുനതിലും ഞാന്‍ ഉത്തരം പറയുന്നതിലും കഷ്ടപ്പെട്ടു. ചോദ്യവും ഉത്തരവും ഒരിക്കലും കൂടിമുട്ടാത്ത റെയില്‍വേ പാളങ്ങള്‍ പോലെ രണ്ടു വഴിക്ക് പോയീ..

എങ്ങെനെ എങ്കിലും വൈവ തീര്ന്നല്‍മതി എന്നായി രണ്ടാള്‍ക്കും. അവസാനം അത് തീര്‍ന്നു. എണീകുമ്പോള്‍ മിസിന്റെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി, വല്ല ദയയും ശേഷിചിട്ടുണ്ടോ എന്നറിയാനാ.. ഇല്ല ഒരു രക്ഷയുമില്ല. ഞാന്‍ പ്ലേസ്മെന്റ് സ്വപ്നങ്ങള്‍ ലാബില്‍ കുഴിച്ചു മൂടി റൂമിലോട്ടു നടന്നു. പോണവഴിക്ക് പ്ലേസ്മെന്റ് സെല്ലിനെ ഒന്ന് ശ്രഷ്ടാന്ഗം വണങ്ങി.

റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ ഞെട്ടി, subject പാസ്‌ ആകുക മാത്രമല്ല, അത്യാവശം മാര്‍ക്കും ഉണ്ട്. ഇന്നും ഞാന്‍ ആ മിസ്സിനെ ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വൈവക്ക് പാസ്‌ ആക്കിയത്തിനും, ആളറിയാതെ പ്രോപോസ് ചെയ്തതിനും :)

പെണ്ണ് കാണല്‍ കഥകള്‍ - 2

ഉറുമീസ് തമ്ബാനും, മാന്നാര്‍ മത്തായിയും


REC-യില്‍ നിന്ന് ഞങ്ങളെ കമ്പനികള്‍ ബംഗ്ലൂരെക്ക് പറിച്ചു നട്ടു. 3 വര്‍ഷം അടിച്ചു പൊളിച്ചു നടന്ന ഞങ്ങളെ വീട്ടുകാര്‍ പെണ്ണു കേട്ടികാന്‍ കിണഞ്ഞു പരിശ്രമിച്ചു. എന്റെ കുടുംബത്തില്‍ ഞാന്‍ വഴിമാറികൊടുത്താലെ താഴെയുള്ള കസിന്‍സിന് പ്രണയ കാര്യങ്ങള്‍ വീട്ടില്‍ അവതരിപിച്ചു കല്യാണം കഴിക്കാന്‍ പറ്റൂ. അവസാനം പലരുടെയും നിര്‍ബന്തത്തിനു വഴങ്ങി ഞാനും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരിക്കല്‍ കൂടെ matrimonial- സൈറ്റില്‍ കൈ വെച്ചു...

പ്രൊഫൈല്‍ ഉണ്ടാക്കി രണ്ടാഴിച്ച കഴിഞ്ഞപോളെക്കും ഫോണ വിളികളുടെ ഒരു കുംബമേളം. 'എന്ത്.. കല്യാണ മാര്‍കെറ്റില്‍ എനികിത്ര ടിമണ്ടോ...' ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല.. എല്ലാവരുടെയും പ്രൊഫൈല്‍ ഞാന്‍ ഭംഗിയായി ഫാതര്ജീക്ക് അയച്ചു കൊടുക്കും, അദ്ദേഹം അത് അടുത്തുള്ള കണിയാര്‍ അമ്മാവനെ കൊണ്ട് കാണിക്കും, അമ്മാവന്‍ ഒരു ദയാ ദാക്ഷണ്യവും ഇല്ലാതെ എല്ലാം തളളും..

ഇന്ത്യ പണ്ട് റോക്കറ്റ് വിടുന്ന പോലെ പോയ പ്രൊഫൈല്‍ എല്ലാം തിരിച്ചു വന്നു... അങ്ങനെ പ്രോപോസലും റിജക്ഷാനും മുട്ടിനുമുട്ടിനു നടന്നു. അമ്മാവന്‍ തള്ളികലയുന്നത്‌ കണ്ടാല്‍ തോന്നും ആത് അയാളുടെ മകളുടെതാണെന്ന് [ കാരണം ആള്കെന്നെ പറ്റി വളരെ നല്ല അഭിപ്രായമാണ് :( ].

എന്റെ ഓര്‍മയില്‍ ഞാന്‍ ഇയാള്‍ക്ക് ഒരു പണിയും കൊടുതിടില്ല , പിന്നെ എന്തിനാണീ കാര്‍ന്നോര്‍ എനിക്ക് പാര പണിയുന്നത് ? ഒര്തിട്ടൊരു എത്തും പിടിയും കിട്ടുനില്ലാ.


ആയിടക്കു മൈസൂരില്‍ നിന്നും ഒരു പ്രൊപോസല്‍ വന്നു, കുട്ടി aeronautical എഞ്ചിനീയറിംഗ് കഴിഞ്ഞു HAL-ഇല്‍ traineeആയി ജോലി നോക്കുന്നു. നമ്മുടെ കണിയാര്‍ അമ്മാവന്റെ കരള ഹസ്തങ്ങളില്‍ ജാതകം കൊടുക്കുനതിനു മുന്പ് ഞാനൊന്നു പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴിച്ച ഓഫീസില്‍ നിന്നും മുങ്ങി മൈസൂരിലേക്ക് വെച്ചുപിടിച്ചു.

മൈസൂരില്‍ കാലുകുത്തിയ എന്നെ വരവേറ്റത്, ഒരു ഇന്നോവ മൊത്തം പെണ്ണിന്റെ ബന്തുകള്‍. ഇവര്‍ എന്നെ ഇന്നോവയില്‍ ബന്തനസ്തനക്കി. സത്യത്തില്‍ അവര്‍ സ്നേഹപ്രകടനം നടത്തിയതാണ്.

ഇവര്‍ക്കെങ്ങനും ആള് മാറിയതാണോ എന്നുവെച്ചു ഞാന്‍ സ്വയം പരിചയപെടുത്തി. ഇല്ല ആളുമാരിയിട്ടില്ല, ഇവര്‍ എന്റെ ഫോട്ടോ മുമ്പ് കണ്ടിട്ടുണ്ട്. ആദ്യമായിട്ട് പെണ്ണുകാണാന്‍, അതും ഒറ്റയ്ക്ക് പോയ എന്റെ തീരുമാനത്തെ ഞാന്‍ ശപിച്ചു.


പെണ്ണിന്റെ ഫതെര്ജീ അവിടുത്തെ ഒരു ചിന്ന ഗൌന്ദര്‍ ആണ്. അദേഹം മൈസൂരിലെ government contractor ആയി വരഷങ്ങള്‍ക്ക് മുന്പ് കൊല്ലത് നിന്നും കുടിയേറിയതാണ്. പുള്ളിയുടെ ദേഹത്ത് കിടക്കുന്ന സ്വര്‍ണഭാരണങ്ങള്‍ അവിടുത്തെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും ശോച്ചനീയാവസ്തയുടെ കഥ വിവരിച്ചു...


വീട് നഗരത്തില്‍ നിന്നും സ്വല്പം ഉള്ളിലാണ്. പോണവഴിക്ക് കുറച്ചു എസ്റെറ്റുകള്‍ കാണിച്ചു അത് കുട്ടിയുടെ പെരിലുല്ലതാണെന്ന് എന്നെ ബോധിപിച്ചു. അവസാനം വണ്ടി ഒരു ചിന്ന ബംഗ്ലാവിന്റെ മുന്നില്‍ വന്നു നിന്നു. ഒരു യുവരാജാവിനെ പോലെ അവര്‍ എന്നെ ആനയിച്ചു. ഞാന്‍ എന്റെ മുഷിഞ്ഞു നാറിയ വേഷവുമായി കൊട്ടാരത്തില്‍ കേറി.


കുട്ടി വന്നു സംസാരിച്ചു. നല്ല കുട്ടി, വീടുകരെ പോലല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളകൂടത്തിലാണ്. കൂടാതെ കുട്ടി നല്ല ഭംഗിയായി മലയാളം സംസാരികുനുണ്ട്. പക്ഷെ വീടുകര്‍ ഇടക്ക് ഇടയ്ക്കു 'പുട്ടിനു തെങ്ങയിടുന്ന പോലെ ' അവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുനുടയിരുന്നു. കുട്ടി aeronautical engineering പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയ കാര്യവും, കുട്ടിയുടെ അനിയന്റെ campus donation-ന്റെ അമൌന്റും എല്ലാം അതില്‍ പെടും.

ഞാന്‍ സഹിച്ചിരുന്നു. അതിനിടക്ക് അവര്‍ രണ്ടു മൂന്നു പേരെ ഫോണില്‍ വിളിച്ചു... ഗുണ്ടകളെ ആണോ, വല്ല തട്ടികൊണ്ടുപോകല്‍ പ്ലന്നിംഗ് ആണോ... എന്നാലവര് നാറും, തിരുച്ചു വീട്ടില്‍ പോകാനുള്ള കാശല്ലാതെ നായ പൈസ വേറെ ഇല്ല.

പക്ഷെ അവര്‍ വിളിച്ചത് ചില കണിയാന്‍ മാരെ ആയിരുന്നു. അവരുടെ ഇതുവരെ ഉള്ള അഭിവൃത്യില്‍ ബാഗുബാക്കായ ടീംസ് ആണ് ഈ കണിയാന്‍മാര്‍. അവര്‍ എന്ത് തീരുമാനവും എടുക്കുനത് ഈ കനിയന്മാരുടെ ഉപദേശപ്രകാരമാണ്. ഓരോ കോളിന്ശേഷവും അവര്‍ എനിക്ക് ഫോണ്‍ തരും. അങ്ങേത്തലയില്‍ നിന്നും കനിയന്മാര്‍ എന്നെ പെരുത്ത്‌ ഉപദേശമാണ്. നിങ്ങളുടെ ജാതകങ്ങള്‍ നല്ല പൊരുത്തം ഉണ്ടെന്നും കെട്ടിയാല്‍ നല്ല അഭിവൃത്തി ഉണ്ടാകും എന്നെല്ലാം.

ഞാന്‍ പെണ്ണ് കാണാന്‍ വന്നത് അല്ലാതെ ജാതകം നോക്കനല്ല എന്നു പറയണമെന്ന് തോന്നി. പക്ഷെ കുട്ടി സുന്ദരിയും, സുശീലയും, വിവരസംഭാന്നയയതുകൊണ്ടും തല്ക്കാലം ഞാന്‍ ക്ഷമിച്ചു.


'ആ പെണ്‍കുട്ടിക്ക് എന്റെ ജാതകം മാത്രമേ ചേരൂ .. കുട്ടികെന്തോ കടുത്ത ചൊവ്വ ദോഷം ഉണ്ടെത്രെ...' ആ രണ്ടു മൂന്ന് ഫോണ്‍ കോളില്‍ നിന്ന് ഞാന്‍ ഇങ്ങനെ ഊഹിച്ചെടുത്തു. കനിയാന്മാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എനികെന്തോ പന്തികേട്‌ തോന്നി. അതിനിടക്ക് കുട്ടിയുടെ അമ്മ കുട്ടിയുടെ ജാതകവുമായി വന്നിട്ട് മൊഴിഞ്ഞൂ...

' ലാലേ ഞങളുടെ astrologers പറഞ്ഞാ പറഞ്ഞതാ... താന്‍ ഇന്നിവിടെ വരുമെന്ന് പോലും അവര്‍ കവടി നിരത്തി കണ്ടത്രെ... പെണ്‍കുട്ടിയുടെ ജാതകത്തില്‍ ചെറിയ പാപം ഉണ്ട്. തന്റെ 'പൂരുരുടതി ' നാള്‍ മാത്രമേ കുട്ടിക്ക് ചെരുനോള്ളൂ...'

അവര്‍ പറഞ്ഞതില്‍ 'പൂരുരുടതിനാല്‍ ' എന്നില്‍ കാരിരുമ്പ് പോലെ വന്നു പതിച്ചു. എന്റെ അറിവില്‍ ഞാന്‍ ചതയം (not ചതിയന്‍ ) നക്ഷത്രകരനാണ് കൂടാതെ ശുദ്ധനാണ് (only ജാതകം ). എനിക്ക് സുധാജതകം മാത്രമേ ചേരൂ.

എനിക്കപകടം മണത്തു... എന്റെ matrimonial പ്രൊഫൈലില്‍ എന്തോ പ്രശ്നം ഉണ്ട്. ഞാന്‍ തല്ക്കാലം തിരുത്താന്‍ പൊയില.. എങ്ങാനും ഈ സത്യം ഇപ്പോള്‍ വിളമ്പിയാല്‍, തിരുച്ചുപോക് നടക്കില . ഇന്നോവേ കേറ്റി കൊണ്ടുവന്നവര്‍ ചിലപ്പോള്‍ ഇന്നോവ കേറ്റി കൊല്ലാനും മടിക്കില്ല.

മൈസൂര്‍ റോട്ടില്‍ പടം ആയികിടക്കാന് തല്പര്യമില്ലതകരണം, ഞാന് വളരെ ബഹുമാനത്തോടെ ജാതകത്തിന്റെ കോപ്പി വാങ്ങി... എന്റെ ജീവന്‍ എപ്പോള്‍ ഈ ജതകത്തിലാണ്. ഞാന്‍ അത് ഭദ്രമായി ബാഗില്‍ വെച്ച് പൂട്ടി...

'ഇവര്‍ എന്റെ ജതകതെയാനിഷ്ടപെട്ടത്‌ , അല്ലാതെ എന്നെ അല്ല' എന്നാ തിരിച്ചറിവ് എന്നെ നിരാശനാക്കി.

നമ്മുടെ ഇദയം നല്ലെണ്ണ യുടെ പരസ്യം പോലെ...
'ലാലേ (രാധേ) അധിമാനോഹരമായിരിക്കുന്നു'
'എന്നെ ആണോ ഉദേശിച്ചേ?',
' ഛെ നിന്നെ അല്ല നിന്റെ ജാതകം(പാചകം)....'


അവരുടെ മട്ടും ഭാവവും കണ്ടാല്‍ കുട്ടിയെ അന്ന് തന്നെ കെട്ടിച്ചു തരും എന്നു തോന്നി. പെണ്ണ് കനല്‍ കഴിഞ്ഞു എന്നെ തിരിച്ചു മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ ബന്ടുക്കള്‍ റെഡി ആയി. അതിനിടക്ക് കുട്ടിയുടെ അമ്മയും ഞങ്ങളുടെ ഒപ്പം കേറി. ആ അമ്മ കുട്ടിയുടെ ഗുണ വിവരങ്ങള്‍ ഘോരം ഘോരം വിവരിച്ചു. ഞാന്‍ ഒരു അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലകുലുക്കി കേട്ട് കൊണ്ടിരുന്നു... അപ്പോളും എന്റെ മനസ്സില്‍ ആ 'പാപ ജാതകം' പല്ലിളിച്ചു നില്പുണ്ടായിരുന്നു...


ഞാന്‍ വീടിലെതിയ ഉടനെ matrimonial സൈറ്റ് എടുത്തു പരുശോധിച്ചു... എവിടെയാണ് ഈ പപജതകം ഒളിച്ചു കിടക്കുനതെന്ന് ഒരു പിടിയും കിട്ടുനില്ല. അവസാനം ഞാന്‍ അവനെ കണ്ടു പിടിച്ചു, ഉറുമീസ് തമ്ബന്റെ മോളില്‍ മാന്നാര്‍ മത്തായി കിടക്കുന്ന പോലെ AM ത്തിന്റെ മോളില്‍ PM കേറി കിടക്കുന്നു.


1-1-1982 0.45 AM വേണ്ടിടത്ത് 1-1-1982 0.45 PM.

വെറുതല്ല അനവിശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത്‌.. ഞാന്‍ ഈ വിവരം മൈസൂര്‍ വിളിച്ചു പറഞ്ഞു, അവര്‍ ആളെ വിട്ടു തല്ലിക്കാഞ്ഞത്, ജാതകത്തിന്റെ സത്യാവസ്ഥ അവരെ ബോദ്യപെടുത്തിയ കൊണ്ടാണ്. അവര്‍ എന്നോട് ക്ഷമിച്ചു..

Profile മറിയതോടുകൂടെ കോളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.. Matrimonial സൈറ്റിലെ എന്റെ വസന്തകാലം അവസാനിച്ചു. അങ്ങനെ മഴത്തുള്ളിയും കത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ ഞാന്‍ ഒരു ശുദ്ധ ജാതകം അന്വേഷിച്ചലഞ്ഞൂ... മലയാളി പെന്കൊടികളില്‍ കൂടുതലും പപജതകമാനെന്ന (not പാപികള്‍ ) അറിവ് എന്നെ നിരാശനാക്കി... ജാതകം കണ്ടു പിടിച്ചവനെ തല്ലികൊല്ലനമെന്നു തോന്നി.. (ശേഷം മൂന്നില്‍)

Monday, October 11, 2010

CWG

ബിനിലിന്റെ ഭയാനക പ്രകടനം

Wednesday, October 6, 2010

കഥ തന്തു

ലോറി കേടായി സൈടില്‍ ഇരിക്കുണു. പുല്ല്പണിക്കാരന്‍ വാറുണിക്കു പണി എടുത്ത് മതിയായി. അവന്‍ പത്രക്കാരന്‍ സണ്ണിയുടെ കൂടെ ഇരിക്കുണു. കുപ്പിയിലെ എണ്ണ എടുത്ത് അവന്‍ ലോറിയില്‍ ഒഴിച്ചു. മൈദാനത്തിലെ വേരുകല്‍ അവനെ പുലകം കൊളിച്ചു. അവന്റെ കൈയ്യില്‍ പയറ് കറിയും, എണ്ണിയ പലവകകളും ഉണ്ടായിരുണു. ഇല മുരടിയെങ്കിലും അവന്‍ അതു കണ്ടു ആസ്വദിച്ചു.

ജീവിതം മതിയായ അവന്‍ പുലറ്ച്ചയൊടെ ആറ്റില്‍ ചാടി.