Tuesday, August 24, 2010

വേതാളം...

മച്ചാന്‍ ഈ ഇടക്ക് ചുളുവിലക്ക് ഒരു വണ്ടി സ്വന്തമാക്കി. വണ്ടി നമ്മുടെ ' Kings on the Road ' - Royal Enfield.

വണ്ടി വാങ്ങിയത് നാട്ടിലോട്ടാണ്. അതിനു കാരണം ഉണ്ട്.

ഈ ഇടക്ക് മച്ചാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു, ഒരു ഊച്ചാളി കാര് വാങ്ങി അതേല്‍ പെണ്ണു കാണാന്‍ പോകുന്നതിലും എത്രയോ ഗെട്ടപ്പാണ് ബുല്ലട്ടേല്‍ പോകുന്നത്. പണ്ടേ മച്ചാന് കുതിര സവാരി ഒരു ഹരമാണ്..

നാട്ടില്‍ അന്വേഷിച്ചപോള്‍ ബുള്ളറ്റിനു പൊള്ളുന്ന വില. ആയിടക്കു ശിവാജിനഗര്‍ ഒരു ബൈക്ക് മേളയില്‍ വെച്ച് മച്ചാന്‍ ഇവനെ വില പേശി പിടിച്ചു (വലവീശിപിടിച്ചു). വണ്ടിക്കു കുറച്ചു കേടുപാടുകള്‍ ഉണ്ടെങ്കിലും, എല്ലാം ഒരുവിധത്തില്‍ നന്നാക്കി.

വണ്ടിക്കുള്ള കേടുപാടുകള്‍ മാറ്റിയത് വേറൊരു കഥയാണ്, അത് വേറൊരു ബ്ലോഗ്‌ എഴുതനുല്ലതുണ്ട് തല്ക്കാലം പരാമര്സിക്കുനില്ല...

ഇനി അടുത്ത പ്രശ്നം ഇവനെ എങ്ങിനെ എങ്കിലും നാട്ടിലെത്തിക്കണം. മച്ചാന്‍ കിട്ടവുനിടെതുനിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.

ആദ്യം വോള്‍വോ-യില്‍ കേറ്റി കൊണ്ടുപോകാം എന്ന പ്ലാനില്‍ 'ശ്യാമാ ട്രവല്സില്‍ ' ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയീ..

മച്ചാന്റെ വീട് നമ്മുടെ ചാവക്കാട് കടാപ്പുരതിനരുകിലാണ്, തൃശ്ശൂര് വണ്ടി എത്തിച്ചു ഓടിച്ചു പോകാനാണ് പ്ലാന്‍. ട്രാവല്‍ ആജെന്സിക്കാര്‍, മച്ചാന്‍ ഒരു 'കൊച്ചി മുതലാളി' ആണെന്ന് ധരിച്ചു, ടിമാണ്ടുകള്‍ ഒരന്നായി വെക്കാന്‍ തുടങ്ങീ..

1) വണ്ടി Royal ആയതു കാരണം 1000 രൂപ ട്രന്‍സ്പോറ്റേന്‍ ചാര്‍ജു. കൂടാതെ കയറ്റുകൂലി , ഇറക് കൂലി എന്നിവ അവിടുത്തെ പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കണം. 'മച്ചാന്‍ സമ്മതിച്ചു..'

2) വണ്ടിക്കു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയ അതുകൊണ്ട് ഒരാള് കൂടു വേണം. യാത്രകൂലി 800 രൂപ. മച്ചാന്‍ ഗത്യന്തരമില്ലാതെ തലയാടി.

3)'വോള്‍വോ പോകുന്നതണേല്‍ തൃശൂര്‍ ഹൈവേ കൂടെ ആണ് , ടൌണില്‍ കേറാറില്ല. അതുകൊണ്ട് മണ്വതി ബൈ പസ്സില്‍ ഇറക്കിവിടും' മച്ചാന്‍ ഈ കണ്ടീഷനും അംഗീകരിച്ചു, 'ബൈ പാസ്സില്‍നിന്നു കുറച്ചു ഓടിച്ചാല്‍ ടൌണില്‍ എത്താം, ഇത് okay'

ടിമാണ്ടുകലോകെ കഴിഞ്ഞെന്നു വിചാരിച്ചു മച്ചാന്‍ കാശു എടുക്കാന്‍ പോക്കറ്റില്‍ കയിട്ടപ്പോള്‍ അവന്‍ ഒരു ടിമാണ്ടുകൂടെ വെച്ചു.

4) 'വണ്ടിയിലെ പെട്രോള്‍ മൊത്തം ഊറ്റെനം, പെട്രോള്‍ ടാങ്ക് ഊരി കയ്യില്‍ പിടിക്കണം, ടയറിലെ കാറ്റു മൊത്തം കളയണം. '

നാലാമത്തെ കണ്ടീഷന്‍ കേട്ടതോകെ മച്ചാന്റെ കണ്ട്രോള്‍ മൊത്തം പോയീ...

'മണ്ണ്വോതിയില്‍ നിന്റെ അപ്പന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുനുടോ ഏതൊക്കെ തിരിച്ചു ഫിറ്റ്‌ ചെയാന്‍?' മച്ചാന്റെ ശബ്ദം കുറച്ചു കനത്തിലായിരുന്നൂ, ടികെറ്റ് എടുക്കാന്‍ വന്നവരൊക്കെ മച്ചാനെ ശ്രദ്ധിച്ചു തുടങ്ങീ... മച്ചാന്‍ എടുത്തകാശു പോക്കടിലോടു തിരുകീ തിരിച്ചു നടന്നൂ...

ഒന്ന് തോറ്റാല്‍ മൂന്നു എന്നാണല്ലോ ചൊല്ല്, മച്ചാന്‍ നമ്മുടെ മമത ദീതിയുടെ railway-യെ സമീപിച്ചു. സ്റെഷനില്‍ എത്തിയ മച്ചാനെ കുറെ പോര്‍ട്ടര്‍മാര്‍ വരവേറ്റു, അവര്‍ പല പല ഓഫറുകളും വെച്ചു. കൂടികിഴിച്ചുനോക്കിയപ്പോള്‍ 700- രൂപയില്‍ കാര്യം സാധിക്കും. കൂടാതെ സ്വന്തം സ്റെഷനായ കുറ്റിപുറത്ത് തന്നെ ഇറങ്ങാം.. 'എന്താ പടച്ചോനെ ഈ പുത്തി എനിക്ക് നേരത്തെ തോനിക്കതിരുനത്'' എന്നോര്‍ത്ത് റൂമിലേക്ക്‌ നടന്നു...

വിജയസ്രീലളിതനെ പോലെ റൂമിലെത്തിയ മച്ചാനെ ഞങ്ങള്‍ കുറച്ചു പേര്‍ വരവേറ്റു. മച്ചാന്‍ ലാഭ കണക്കുകള്‍ ഞങ്ങളുടെ മുന്നില്‍ നിരത്തി. 2000- രൂപ ആകുനിടത് 700 രൂപയില്‍ കാര്യം നടക്കും.

ഇതിനിടക്ക്‌ നമ്മുടെ ഷമീര്‍ ഇക്ക ആവഴിക്കു വന്നു , മച്ചാന്‍ അവനോടു തന്റെ ലാഭ കഥകള്‍ വിവരിച്ചു, അപ്പോള്‍ ഇക്കകൊരു സംശയം, ' ഈ പോര്‍ട്ടര്‍മാര്‍ ഒരു ദയ ദക്ഷ്നയവും ഇല്ലാത്തവരാണ്, അവര്‍ സാധനങ്ങള്‍ വലിചെരിയുകയാണ് പതിവ്. കൊടുത്ത രൂപത്തില്‍ വണ്ടി തിരിച്ചു കിട്ടല്‍ ഭാഗ്യം...'

ചളുങ്ങിയ വണ്ടിയില്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം ഓര്‍ത്തു മച്ചാന്‍ പള്ളക്ക് കൈയ്യും കൊടുത്തു നിന്ന്.

'മച്ചാന്റെ നാട്ടില്‍ എയര്‍പോര്ടിന്റെ പണി പകുതി ആയതേ ഉള്ളൂ അല്ലെ ഒരു കൈ നോക്കാമായിരുന്നു..' ബിനിലിന്റെ വക അവസാന ആണി.

എങ്ങനെ ഇതികര്തവ്യാമൂടനായ് നില്കുന്ന മച്ചാനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ' മച്ചാനെ നമ്മുക്ക് വണ്ടി നാടിലോട്ടു ഒട്ടി കൊണ്ട് പോകാം ' , പണ്ട് Enfield-ഇല്‍ നാട്ടില്‍ പോയ experience വെച്ച് ഞാന്‍ കാച്ചി.

വണ്ടിയുടെ പഴക്കം അറിയാവുന്ന മച്ചാന്‍ ആദ്യം എതുര്തെങ്ങിലും വേറെ നിക്കകള്ളിയില്ലാത്ത കാരണം സമ്മതിച്ചു.

അങ്ങനെയാണ് ഞങ്ങള് യാത്ര പുറപ്പെടുന്നത്...

യാത്രയുടെ ദൈര്‍ക്ക്യവും, വിശ്രമകേന്ദ്രങ്ങളും, സന്ദര്സ്സിക്കാന്‍ പറ്റുന്ന ഉല്ലസകെന്ദ്രങ്ങളും google map-എല്‍ നോക്കി ലിസ്റ്റു ചെയ്തു.

പ്ലാന്‍ ഇങ്ങനെ

June 26 2010 ശനിയാഴിച്ച..
3 am to 6 am - മൈസൂര്‍ . കൊട്ടാരത്തില്‍ കുറച്ചു photo session.
7 to 9 ഗൂടല്ലൂര്‍ . Breakfast അവിടുന്ന്.
10 to 12 മഞ്ചേരി . പോണവഴിക്ക് കുറച്ചു തേയില തോട്ടമുണ്ട് . കുറച്ചു സീനരീസ് അവിടെ പിടിക്കാം.
1 pm to 3 pm പെരുന്തല്‍മന്ന . Lunch അവിടുന്നു.

അവിടെന്നു രണ്ടു പേരും അവരവരുടെ വീടിലോട്ടു...

പ്ലാന്‍ എല്ലാം കൊള്ളാം, ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. വണ്ടി പഴയതാണ് എന്ന ഒരു പ്രശ്നം ഒഴിച്ചാല്‍ ബാക്കി എല്ലാം ഓകേ. ഒരു പ്രക്ടിസിങ്ങിനു വേണ്ടി അന്ന് ഓഫീസിലേക്ക് ഞാന്‍ ബുള്ളടിലാണ് പോയത്. ഒരു എലുംബനായ ഞാന്‍ ബുള്ളട്ടെല്‍ വരുന്നത് കണ്ടു ഓഫീസിലെ സ്ത്രീജനങ്ങള്‍ അന്ന് കുറച്ചു ബഹുമാനം തന്നു.. പ്രാക്ടീസ് ട്രിപ്പ്‌ വല്ല്യ പ്രശ്നം ഒന്നും ഉണ്ടായില്ല.. ഇടക്കാശാനോന്നു നിന്നു, പക്ഷെ അടുത്ത സെകണ്ടില്‍ ഒറ്റയടിക്ക് സ്റ്റാര്‍ട്ട്‌ ആകുകയും ചെയ്തു.

യാത്ര പോകുനതിന്റെ തലേന്ന് കിടന്നിടുരക്കം വരുനില്ല, രാവിലെ മൂന്ന് മണിക്ക് എഴുനെല്കണം, കുളിക്കണം, പല്ലുതെക്കനം... ദൈവത്തെ മനസില്‍ നന്നായി പ്രാര്‍ത്ഥിച്ചു ഉറകതിലോട്ടു വഴുതി വീണു..

മൂന്നരയയപ്പോള്‍ മച്ചാന്‍ വന്നു കുലുക്കി വിളിച്ചു, അവന്‍ കുളിച്ചു കുട്ടപനായി നില്കുന്നു... ഞാന്‍ കുളിക്കാന്‍ കേറിയാല്‍ തൊട്ടടുതോന്നും യാത്ര തുടങ്ങല്‍ പറ്റിലാ.. അതുകൊണ്ട് ഒരുങ്ങള്‍ പല്ലുതെക്കളില്‍ മാത്രം ഒതുക്കി. ഞാന്‍ റൂമിലെ ബാക്കിയുള്ള മഹന്‍മാരെ നോക്കി. എല്ലാ പഹയന്‍മാരും ഏതോ സുന്ദരികളെ സ്വപനം കണ്ടുരക്കമാണ്.. പള്ളി ഒഴിച്ച്..

പള്ളി പണ്ടേ അങ്ങിനെയാ.. എന്തെങ്ങിലും നടക്കനമെങ്ങില്‍ പള്ളി വേണം. ഞാന്‍ പല്ലുതേച്ചു വന്നപോഴേക്കും പള്ളി നല്ല ഒരു കട്ടന്‍ കാപ്പി രേടിയാക്കികൊണ്ടിരിക്കുന്നൂ.. കട്ടന്‍ കുടിച്ചു ഞാന്‍ ഉറക്കച്ചുവാട് മാറ്റി. തനുപ്പയകാരണം ഞങ്ങള്‍ രണ്ടുപേരും ജെകടിന്റുള്ളില്‍ കേറി. ഒരു ബാഗില്‍ ഞങ്ങള്‍ അവശ്യ സാധനങ്ങള്‍ തിരുകി കേറ്റി. ഈ യാത്രയില്‍ മൊത്തം ആലോസരപെടുതിയത് ഈ ഭാഗിന്റെ കനം മാത്രമാണ്..

മച്ചാന്‍ കീ ഓണാക്കി ഒരു ജെന്റില്‍ കിക്ക്. 'ധാക് ധാക് ധാക് 'ആ 350cc engine ഒരു മടിയും കൂടാതെ ആ കൊച്ചു വെളുപ്പാന്‍ കാലത്ത് സ്റ്റാര്‍ട്ട്‌ ആയീ. പള്ളി ശുഭയാത്ര നേര്‍ന്നു ഗേറ്റ് അടച്ചു . ബുള്ളറ്റ് ബാങ്ങലൂരിന്റെ നിഗൂടതകളിലേക്ക് ഊളിയിട്ടു.

Bangalore-സിറ്റി രാത്രിയുടെ ആലാസ്യത്തില്‍ നിന്നും പതുക്കെ ഉണര്‍ന്നു തുടങ്ങീ. നഗരം ഹാലൊജന്‍ ലൈറ്റിന്റെ സ്വര്‍ണ പ്രഭയില്‍ കുളിച്ചു നിന്നു. 30-മിനിട്ടിനുള്ളില്‍ ഞങള്‍ സിറ്റിയില്‍ നിന്നും മൈസൂര്‍ ഹൈവേ ലോട്ട് കേറി. രാവിലെ ആണെങ്ങില്‍ കുറഞ്ഞത്‌ 3 മനിക്കൊരെങ്ങിലും എടുക്കും. ഹൈ വൈയിള്‍ ട്രാഫിക് ഒട്ടും ഇല്ല, എന്നാലും 80 km സ്പീഡില്‍ പോയാല്‍ മതി എന്നു തീരുമാനിച്ചു. വണ്ടി പണ്ടത്തെ ഡ്രം ബ്രൈകന്. ചവിട്ടിയാല്‍ കിട്ടിയില്ലെങ്കിലോ..

ആകെ ഒരു ബുദ്ധിമുട്ട് തോനിയത് നമ്മുടെ ബാഗ്‌ ആണ്. അത് എച്ച് കെട്ടിയ പോലെ മുഴച്ചു നിന്നു.

ജഗടം ഒരു കുതിരയെ പോലെ മൈസൂര്‍ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുനൂ... ഒരു 100 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു ബ്രൈക്ക് എടുക്കാന്‍ തീരുമാനിച്ചു... വഴിവകതൊരു മുത്തശ്ശി ചായ കട നടതുനുട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി ചൂട് ചായ മോന്തീ.. മച്ചാന്‍ ആന്മാവിനു സ്വല്പം പുക കൊടുത്തു. 100 കിലോമീറ്റര്‍ പോയതറിഞ്ഞില്ല.. ഇനി വണ്ടി കുറച്ചു തണുത്തിട്ട് മതി യാത്ര. ഞങ്ങള്‍ ചില പെണ്ണുകാണല്‍ കഥകള്‍ വിവരിചോണ്ട് സമയം കളഞ്ഞൂ. മുത്തശ്ശിക്ക് മലയാളം വല്ല്യ വശമില്ല.. ഞങ്ങളെ മാറി മാറി നോക്കി.. മുത്തശിക്ക് ചായ കാശു കൊടുത്തു ഞങള്‍ യാത്രയായി...

അടുത്ത സാരഥി ഞാന്‍ ആണ്. വണ്ടിയെ ബഹുമാനപൂര്‍വ്വം സൈഡ് സ്റ്റാന്‍ഡില്‍ നിന്നും മോചിപിചൂ... എഞ്ചിന്‍ ഇപ്പോളും ഒറ്റയടിക്ക് സ്റ്റാര്‍ട്ട്‌ ആയി. ഇപ്പോള്‍ ബാഗു മച്ചാന്റെ തോളത്താണ്.. വിക്രമാദിത്യ മഹാരാജാവിന്റെ തോളത്തു കുടിയേറിയ വേതാളത്തെ പോലെ. വേതാളം മച്ചാനെ പിന്നിലോട്ടു വലിക്കുനുടയിരുനൂ..

ബുള്ളറ്റിന്റെ 'ധക്ക് ധക്ക്' ശബ്ദം വിജനമായ ഹൈവേ യെ പ്രകമ്പനം കൊള്ളിച്ചു. യാത്രകിടയില്‍ എപ്പോളോ എഞ്ചിന്റെ ശബ്ദം മാരുനതായി തോന്നി. 4th,5th ഗിയറില്‍ വരുമ്പോള്‍ എഞ്ചിന്റെ ഗ്രിപ്പ് പോകുന്ന പോലെ. കൂടാതെ ആ 'ധാക് ധാക് ' ശബ്ദം മാറി. ഒരു സാധാരണ ബൈക്കിന്റെ മൂളല്‍ പോലുമില്ല.

അധികം സങ്കടപെടെണ്ടി വന്നില, വണ്ടി നിന്നു. ഓടിവന്നതിന്റെ ആകത്തില്‍ കുറച്ചുകൂടെ മുന്നോട് നിരങ്ങി നീങ്ങി. യാത്ര മൂനിലോന്നു ദൂരം പോലും ആയില്ല. 'ഇല്ലതൂനെരങ്ങുകേം ചെയ്തു അമ്മതോടത് യെതീതുമില്ല '. ഞാന്‍ രണ്ടു മൂന്ന് വ്രഥ ശ്രമങ്ങള്‍ നടത്തി. ഒരു രക്ഷയും ഇല്ല.

വീണത്‌ വിഷ്ണുലോകം എന്നാ മട്ടില്‍ ഞങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഞങ്ങള്‍ 'പദ്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ ' പോല മൂഞ്ചിയടിചിരിക്കുകയനെന്നു ഫോട്ടോ കണ്ടാല്‍ പറയില്ല.



കുറച്ചു കഴിഞ്ഞപ്പോള്‍ മച്ചാന്‍ വണ്ടി ഒന്ന് പിടിച്ചു കുലുക്കി എന്നിട്ട് കിക്കരടിച്ചു. ഞങ്ങളെ അത്ഭുതപെടുതികൊണ്ട് എഞ്ചിന്‍ സ്ടര്ടയീ... 'യജമനെ കണ്ട കുതിരയെ പോലെ '

ഞാനാകെ ചൂളിപോയി... Enfield expert എന്നാ ലേബല്‍ എന്നെ തിരിച്ചു കൊത്താന്‍ തുടങ്ങി.. ഞാന്‍ വണ്ടിയുടെ പിന്നില്‍ ഒരു പൂച്ചയെപോലെ അനുസരണയോടെ കേറിയിരുനൂ... മച്ചാന്‍ മനോഹരമായി വണ്ടിയോട്ടി.. നിമിഷിങ്ങല്കകം ഞങ്ങള്‍ പഴയ പ്രതാപതിലോട്ടു തിരിച്ചു വനൂ.. പക്ഷേ ഇടയ്ക്കിടയ്ക്ക് ശബ്ദം മറുനുണ്ടോ എന്നോരുതോനാല്‍.. ഞങള്‍ കാര്യമാക്കിയില്ല.

അങ്ങനെ 7 മണിക്ക് ഞങള്‍ മൈസൂര്‍ പാലസിന്റെ മിന്നില്‍ എത്തി. കൊട്ടാരവാതില്‍ ഞങളുടെ മുന്നില്‍ അടഞ്ഞു കിടനൂ.. പാറാവുകാര്‍ ഞങളെ ഉള്ളില്‍ കേറാന്‍ സമ്മതിച്ചില്ല. പുരാതന കാലത്തിന്റെ ശില്പ കല നൈപുന്ണ്യം ആസ്വതികനമെന്നുടയിരുന്നു. പക്ഷെ ഞങളുടെ ഇപ്പോളത്തെ ലക്ഷ്യം വേറൊന്നായിരുന്നു.

കൊട്ടാരത്തിന്റെ മുന്നില്‍ നിന്നു കുറച്ചു ഫോട്ടോ എടുത്തു തല്ക്കാലം നിര്‍വൃതി അടഞ്ഞു.




ഞങ്ങള്‍ വീണ്ടും യാത്ര തുടര്നൂ... പയ്യേ പയ്യേ വിശപ്പിന്റെ വിളി വരന്‍ തുടങ്ങീ... നല്ലൊരു ഹോട്ടല്‍ കണ്ടുപിടികലായ് അടുത്ത സംരംഭം.

മൈസൂര്‍ ഹൈവയുടെ മോനോഹരിതയില്‍ നിന്നും വാഹനം സ്റ്റേറ്റ് ഹൈവയുടെ കുണ്ടും കുഴികളും എണ്ണാന്‍ തുടങ്ങി. വിശപ്പും ബോറടിയും കാരണം ഞാന്‍ അറിയാതെ മയങ്ങി പോയീ.. വീണു പോകാതിരിക്കാന്‍ മച്ചാനെ ഞാന്‍ കെട്ടിപിടിച്ചു ഇരുന്നു. മയക്കത്തില്‍ നിന്നെനീട്ടപ്പോള്‍ ഞങ്ങള്‍ ഒരു മലയാളീ ഹോടലിന്റെ മുന്നില്‍ എത്തീ. ഞാന്‍ മയങ്ങിയത് മച്ചാന്‍ അറിഞ്ഞു പോലുമില്ല.

ഹോടലില്‍ നല്ല ഭക്ഷണവും, പാര്‍ക്കിംഗ് സ്ഥലവും, ടോയിലട്ടും ഉണ്ട്. ഒരു സൈഡില്‍ ഇളനീര്‍ കരിക്ക് അടുക്കിവെച്ചിരിക്കുന്നു. രാവിലെ നടത്താന്‍ വിട്ടുപോയ പ്രഭാത കൃത്യങ്ങളൊക്കെ നിറവേറ്റി ഞങ്ങള്‍ റെഡിയായി... ഇതിനിടക്ക് ഒരു ചെറിയ ഷോപ്പിങ്ങും നടത്തി.

ബൈകിലാണ് നാട്ടില്‍ വരുനതെനു വീട്ടില്‍ പറഞ്ഞട്ടില. അതറിഞ്ഞാല്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുനത് അമ്മയാണ്. അമ്മമാരേ സോപിടന്‍ ഞങ്ങള്‍ ഓരോ മൈസൂര്‍ പട്ടു സാരി വാങ്ങി.

ഒരു 'റെഡ് ബുള്‍' വാങ്ങിയാല്‍ ക്ഷീണം പകുതി മാറികിട്ടും, അതിനയീ അടുത്ത് കണ്ട ബെക്കരിയില്‍ കേറി 'റെഡ് ബുള്‍' ചോദിച്ചു, കടക്കാരന്‍ ഏതോ ബിസ്കറ്റ് വെച്ചു നീട്ടി... മച്ചാന്‍ എന്നെ നോക്കി ചിരിച്ചു.

ഞങ്ങള്‍ പുരതിരങ്ങിയപോള്‍ നമ്മുടെ കരിക്കുകാരന്‍ ഇളനീരുകള്‍ നല്ല ഭംഗിയായി അടുക്കി വെച്ചുകൊണ്ടിരിക്കുന്നു. എന്നാലിനിയൊരു കരിക്കാകം എന്നായി മച്ചാന്‍. കരിക്ക് കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തീ... ഒരു കാലി വാട്ടര്‍ ബോട്ടിലില്‍ മൊത്തം കരിക്ക് നിറക്കാം. റെഡ് ബുള്ളിന്റെ പകുതി കാശേ ആകൂ, പക്ഷേ നാച്ചുറല്‍ എനര്‍ജി ബൂസ്റെര്‍ റെഡി, അതും ഒരു ലിറ്റര്‍.

' വാട്ട് ആന്‍ ഐഡിയ സേട്ജ്ജി ' എന്ന് മനസില്‍ പറഞ്ഞോണ്ട് 4 കരിക്ക് ചെത്തി കുപ്പിയിലാക്കി.

കരിക്കുകാരന് കാശു കൊടുത്തു ഞങള്‍ രഥംതിനടുതെക്ക് നടനൂ... കരിക് ഞങളുടെ സിരകളില്‍ ചുടു രക്തം പമ്പ് ചെയ്തു തുടങ്ങിയിരിക്കുന്നൂ. ആകെ നല്ല ഉന്മേഷം. ബാഗ്യു തൂകാന്‍ മടിയായ കാരണം ഞാന്‍ മനപ്പൂര്‍വം കീ അടിച്ചു മാറ്റി ഡ്രൈവിംഗ് സീടിലോട്ടു ചാടിക്കേറി.

മച്ചാന്‍ പിന്നില്‍ കേരുനതിനിടക്ക് എന്തോ കണ്ടു ഞെട്ടി സ്ടക്കായി നിന്നു. ഞാന്‍ നോക്കുംപോലുണ്ട് നമ്മുടെ വണ്ടിയുടെ എയര്‍ ഫില്‍ട്ടര്‍ ഊരികിടക്കുന്നി. ആരോ ഇടിച്ചു പല്ല് കോഴിച്ച പോലെ...

അപ്പോളാണ് കാര്യം പിടികിട്ടിയത്. ബൈക്ക് ഇടക്ക്ഉ ഓഫായി പോയത് തൊട്ട് ആ സുനാപ്പി വര്‍ക്ക് ചെയുനില്ല. എയര്‍ ഫില്ടരിംഗ് ഒന്നും ഇല്ലാതെയാണ് എത്രയും നേരം വണ്ടി ഓടിയത്. വെറുതെ അല്ല ബുള്ളറ്റിന്റെ ശബ്ദം വരാതിരുന്നത്. എന്നാലും ഈ പഹയന്‍ എത്രയും നേരം ഒരു കുഴപ്പവുമില്ലാതെ ഞങളെ ഇവിടം വരെ എതിച്ചല്ലോ... സമ്മതിച്ചു. ലവന്‍ പുലി തന്നെ..

കരിക്ക്ചേട്ടന്‍ ഞങ്ങള്‍ക്ക് അടുത്തുള്ള വര്‍ക്ക്‌ഷോപിലോട്ടുള്ള വഴി പറഞ്ഞു തന്നു... ഒടിഞ്ഞു തൂങ്ങിയ പല്ലും തൂകിപിടിചോണ്ട് ഞാന്‍ പിന്നില്‍... കീ തിരിച്ചു കിട്ടിയ സമാധാനത്തില്‍ മച്ചാന്‍ മുന്നില്‍.

പുരാണത്തില്‍ ദശരഥന്‍ തേര് തെളിക്കും പോലെ മച്ചാന്‍, കൈകേയിയെ പോലെ ഞാന്‍ പിന്നില്‍ എയര്‍ ഫില്റെരിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷിയായി വേതാളം എന്റെ തോളില്‍ തൂങ്ങി കിടന്നു. അവസാനം ഞങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തീ...

ദശരഥനെ പോലെ നമ്മുടെ മച്ചാന് എനിക്ക് വരം ഒന്നും തന്നില്ല. :( തന്നെങ്ങില്‍ ഞാനാദ്യം ചോദിക്യ ഈ വണ്ടിയാണെന്ന് മചാനറിയാം.

ഷോപ്പ് ഉടമയുടെ പേര് 'സലിം ഭായ് '. Enfield പണിക്കാരെല്ലാം ഒരു പ്രത്യേക മനസ്ഥിതി ഉള്ളവരാണ്. ഏതു പാതിരാത്രിക്കും സഹായിക്കാന്‍ അവര്‍ റെഡി. എനികിത് രണ്ടു മൂന്ന് വട്ടം അനുഭവം ഉള്ളതാ.. നമ്മുടെ സലിം ഭായ്ഉം ആകൂടത്തില്‍ തന്നെ.

ബുള്ളറ്റിന്റെ ആടിയ പല്ല് തിരിച്ചു ഫിറ്റു ചെയ്യാന്‍ ഒരു പ്രത്യേക നീളമുള്ള സ്ക്രൂ വേണം. പുള്ളി അടുത്തുള്ള കടയില്‍ സ്ക്രൂ വാങ്ങാന്‍ പോയീ... ഇതിനിടക് മച്ചാന്‍ അറിയാതെ മച്ചാന്റെ കുറച്ചു ഫോട്ടോസ് (ഊരയ്ക്ക്‌ കായും കൊടുത്തു നിക്കുന്ന ),ഞാന്‍ മൊബൈലില്‍ പകര്‍ത്തി...


ഭായീ വണ്ടിയുടെ ഒടിഞ്ഞ പല്ല് ശരിയാക്കിത്തന്നു. വണ്ടി പഴയ കണ്ടിഷന്‍ ആണോ എന്നു ഒരു ടെസ്റ്റ്‌ ഡ്രൈവ് നടത്തി സര്ടിഫി ചെയ്തു. ആ ബുള്ളറ്റു സ്നേഹി ഞങ്ങളോട് ആകെ 10 രൂപയെ വാങ്ങിയോള്ളൂ.

ഇന്‍ഡ്യയില്‍ എവിടെ പോയാലും ഈ ബുള്ളറ്റു സ്നേഹികളുടെ കൂടായ്മ എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. എത്ര നാട്ടപതിരാക്ക് പോലും സഹായിക്കാന്‍ അവര്‍ റെഡിയാണ്. ഒരുപരിജയവും ഇല്ലാത്ത ഞങ്ങളെ ഒരുമിച്ചുനിര്തുന്ന ആ സ്നേഹം ഈ ബുള്ളറ്റു തന്നെ.


സലിം ഭായിക്കും കൂടര്‍ക്കും നന്ദി പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു. ഗ്രാമ വഴികളുടെ യാത്രതുടര്നൂ. ഇടക്ക് ഒരു ബുള്ളറ്റ് ദമ്പതിമാര്‍ ഞങളെ അഭിവാദ്യംചെയ്തു കടന്നു പോയീ.


വഴിയരുകില്‍ കുറെ അരയാല്‍ മുത്തശ്ശിമാര്‍ മുടി കെട്ടഴിച്ചു ഫോട്ടോക്ക് പോസ് ചെയ്തുനില്‍ക്കുന്നു..

ഒരു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും ഞങള്‍ തമിഴ്നാട്‌ ബോര്ടരെത്തി. ഇനി വീരപ്പന്‍ നാട് വാണ സ്ഥലമാണ്.. ബന്ദിപൂര്‍ കടിലൂടെ ഞങ്ങള്‍ യാത്ര തുടര്നൂ..

കഴിഞ്ഞ പ്രവിസ്യം ഇതു വഴി കടന്നു പോയത് രാത്രിയാണ്‌. അതുകൊണ്ട് കാട് ആസ്വതിക്കാന്‍ പറ്റിയില്ല.
മാത്രവുമല്ല അന്ന് റോട്ടില്‍ ഒരു ആനകൂട്ടാതെ കണ്ടു. കുറെ ആനകുട്ടികളും, പിടിയാനകളും, കൊമ്പന്‍ മാരും. ആനകുട്ടികള്‍ ഓടികളിക്കുകയായിരുന്നു. ആ കാഴ്ച എനിക്ക് രസകരമായി തോന്നി. അന്നെന്റെ ഒപ്പം പ്രദീപ്‌ ആയിരുന്നു. അവന്‍ അതിന്റെ ഭീകരാവസ്ഥ മനസിലാക്കി. പിന്നീടുള്ള ഞങ്ങളുടെ യാത്ര മുഖ്യമന്ത്രിയെ പോലായിരുന്നു. മുന്നിലും പിന്നിലും escort വണ്ടികള്‍, പോലീസ് ജീപോന്നും അല്ല... രണ്ടു പാണ്ടി ലോറികള്‍. ഞങ്ങള്‍ ആ sandwich യാത്ര കാടുതീരുവോളം തുടര്‍ന്ന്.പാണ്ടി ലോറി ഞങ്ങളെ സുരക്ഷിതരായി ഒരു ലോഡ്ഗില്‍ കൊണ്ടെത്തിച്ചു.


ഇന്നു പക്ഷെ വഴികളിലുടനീളം പല തരത്തിലുള്ള ബോര്‍ഡുകള്‍, ഓരോ സ്ഥലങ്ങളും ഏതെങ്കിലും ജീവജാലതിന്റെ ആവാസ സ്ഥലമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുറ്റികാട്ടില്‍ ഒരിളക്കം.

നോക്കുമ്പോള്‍ ഒരു കൂടം മാനുകള്‍... ചാടിയിറങ്ങി. ഒരു സുന്ദരി മാന്‍പേട ഫോട്ടോക്ക് പോസുചേത് നില്‍ക്കുന്നു.
അവളുടെ ഒരു ഫോടോ എടുത്തപ്പോള്‍ മച്ചനോരാഗ്രഹം ആ സുന്ദരിമാരുടെ ഒപ്പം നില്‍ക്കുന ഫോട്ടോ വേണമെന്ന്.

മച്ചാനെ കണ്ടതും മാന്‍ പേടകള്‍ പ്രാനഭായത്താല്‍ (മാനഭയം) പിന്തിരിഞ്ഞോടി . എന്നാലും കുറച്ചു ഫോട്ടോസ് തരപെടുത്തി. മാന്പെടക്കള്‍ കാട്ടില്‍ മറഞ്ഞു.

ഞങള്‍ യാത്ര തുടര്നൂ.. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഒത്ത കാടിന്റെ നടുക്ക് ഒരു ട്രാഫിക്‌ ജാം. ഒരു തമിഴ്നാട് ട്രന്‍സ്പോട്ടെശന്‍ വണ്ടി 'മുണ്ടക്കല്‍ ശേഖരനെ' പോലെ മുന്നില്‍ വഴിമുടക്കി നില്കുന്നുട്, യാത്രക്കാര്‍ തലപുരതിട്ടു ഏതോ കാഴ്ച കാണുകയാണ്. ഞങള്‍ വണ്ടി മുനോട്ടെടുതപ്പോള്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ പോകരുതെന്ന് ആങ്ങ്യം കാട്ടി, എന്നാലും ഞങള്‍ കാഴ്ച കാണാനുള്ള ആകംഷയില്‍ അവിടെത്തി. നോക്കുമ്പോള്‍ ഒരു കുട്ടി ഗജവീരന്‍ പൂഴി സ്നാനത്തിലാണ്. അവനെയും ക്യാമറയില്‍ പകര്‍ത്തി. പക്ഷെ മച്ചനിപ്പ്രവിസ്യം ഒരു ഗ്രൂപ്പ് ഫോടോ എടുക്കണമെന്ന ആവിശ്യം ഉന്നയിച്ചില്ല. ചിലപ്പോലവനോടുള്ള ബഹുമാനം കൊണ്ടായിരിക്കും. അവനോടു യാത്രപറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി.


യാത്ര ആങ്ങനെ ഊടിയിലോട്ടു തിരിയുന്ന ജങ്ങ്ഷനില്‍ എത്തീ. അവിടുന്നി വലത്തോട്ട് പോയാല്‍ മഞ്ചേരി. നേരെ പോയാല്‍ ഊട്ടി. നേരെ പോകനമെന്നഗ്രഹമുണ്ട്, പക്ഷെ രണ്ടാളുംലീവ് ഒന്നും പറഞ്ഞിട്ടില്ല. ഒറ്റദിവസം കറങ്ങിയാല്‍ ഒന്നാവുകയുമില്ല. ഞങള്‍ വലത്തോട്ട് തിരിഞ്ഞു മഞ്ചേരി ലക്ഷ്യമാക്കി കുതിച്ചു. ഒരിടത്തൊരു ചെറിയ നീര്‍ത്തടം, യാത്ര ക്ഷീണം മാറ്റാനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു.

വനത്തിന്റെ എല്ലാ പുണ്യവും ഏറ്റു വാങ്ങി ആ ചെറു പുഴ ഒഴുകുകയാണ്. ആ നദിയുടെ തെളിര്‍മയും കുളിര്‍മയും, തെന്നലും ഞങ്ങളുടെ ക്ഷീണം മാറ്റി. ഉച്ചഭാക്ഷനതിനുള്ള സമയമായീ.. ഈ കാട്ടിലാര ഭക്ഷണം വെച്ച് തരാന്‍.. ഞങള്‍ വണ്ടിയുടെ സ്പീട് കൂടി. ഉച്ച ഭക്ഷണം എന്നാ കേരളത്തിലെതീട്ടു മതീ എന്നു തീരുമാനിച്ചു, പൊരിച്ച മീനും കൂട്ടി ഉണ്ടിട്ടു നളുകുരെ ആയി. ഞങ്ങള്‍ ഗിയറുകള്‍ ഒരനായി മാറ്റി കൊണ്ടിരുന്നു.

മഞ്ചേരി ചുരം ഇറങ്ങി ഞങ്ങള്‍ മലയാളി മണ്ണില്‍ കാല് കുത്തി. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ കണ്ട നിര്‍വൃതിയില്‍ ഞങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നൂ...

കാട്ടില്‍ ഹോടല്‍ ഇല്ലാത്ത കാരണമാണ് ഭക്ഷണം കഴികതതെങ്ങില്‍, ഇപ്പോള്‍ ഹോടലിന്റെ ആധിക്യം കാരണം ഏതില്‍ കേരനമെന്ന കന്ഫുഷനില്‍ ആണ്. ഒരു തിരകില്ലാത്ത ഹോട്ടല്‍ കണ്ടു പിടിച്ചു. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിചിട്ടാകാം യാത്ര എന്നു തീരുമാനിച്ചു കേറിതാണ് ഈ ഓണം കേരഹോടലില്‍. ഞങള്‍ ചെല്ലുംബോള്‍ വൈറ്റെര്സ് ഈച്ചയാട്ടി ഇരിക്ക്യരുന്നു, ഞങ്ങള്‍ ഭക്ഷണം കഴിച്ചു പകുതി ആയപോളെക്കും ഹോടാല് മൊത്തം ആളായി. വിശ്രമിക്കാനുള്ള ഞങളുടെ തീരുമാനം മാത്രം നടനില്ല. അവിടുന്ന് പുരപെട്ടപ്പോള്‍ സമയം 2 മണി. ഞങളുടെ പ്ലാന്‍ പ്രകാരം ഇപ്പോള്‍ പെരുന്തല്‍മാന്ന എത്തേണ്ടതാണ്. പക്ഷെ ഭക്ഷണം കഴിച്ചതോടെ യാത്രക്കുള്ള മൂട് പോയീ. മാത്രോഅല്ല സൂര്യന്‍ ഞങളുടെ കരിക്ക് എനര്‍ജി മൊത്തം ഊട്ടികുടിച്ചിരുന്നു... കരിക്ക് ബോട്ടില്‍ കാലിയുമയീ. നാളികേരത്തിന്റെ നാട്ടില്‍ ഒരു കരിക്ക് ബാര്‍ പൊലുമില്ലതതു ഞങ്ങളെ അല്ബുതപെടുത്തി.

മൈസൂര് വരെ 80 കിലോ മീറെര്‍ സ്പീടയിരുനെങ്ങില്‍, ഇപ്പോളത് നേര്‍പകുതി. എങ്ങനെ എങ്കിലും വീടെതിയാല്‍ മതിഎന്നയീ... ഇനി പെരുന്തല്‍മന്നക്ക് 40 കിലോമീറെര്‍ കൂടോണ്ട്. പുറകില്‍ തൂങ്ങുന്ന ബാഗ്‌ എവിടെ എങ്കിലും വലിചെരിയനമെന്നു തോണി. കലുമുട്ടിനു ഭയങ്കര വേദന. കഴിഞ്ഞപ്രാവിശ്യം വന്നപ്പോള്‍ ഈ പ്രശ്നം ഒന്നും ഉണ്ടായില്ല. കാരണം ലഗജെല്ലാം ഞങള്‍ വണ്ടിയുടെ രണ്ടു സൈഡിലായി കെട്ടി വെച്ചിരിക്കുകയായിരുന്നു.


ബോറടി മാറ്റാന്‍ ഞങ്ങള്‍ മാറി മാറി ഓട്ടി. ഇനി പെരുന്തല്‍ മണക്കു 6 കിലോമീറ്റര്‍ ബാക്കിയുണ്ട്. പെട്ടനു മനസ്സില്‍ ഒരു ചാഞ്ചാട്ടം , 'പടിക്കലെത്തി കാലം ഒടക്കാന്‍ പോവുകയാണോ ' എന്നൊരു തോനാല്‍. ഇനി എന്ത് വരാന്‍, പെരുന്തല്‍മന്ന യെതാരയില്ലേ. എന്തിനു പേടിക്കണം . ഞാന്‍ ഉള്ളില്‍ ധൈരം സംഭരിച്ചു...

ഞങളുടെ മുന്നിലൊരു പച്ച ബോര്‍ഡ്‌ കണ്ടു , ഏതോ ഒരു പുഴ അടുത്തെവിടെയോ ഒഴുകുനുട്. അതിനെ പറ്റിയുള്ള വിവരണമാണ് ബോര്‍ഡില്‍. പുഴയുടെ പേരൊന്നും വായിക്കാനുള്ള സമയം കിട്ടിയില്ല. മച്ചാന്‍ നല്ല സ്പീടിലാണ് ഓടിക്കുനത്. ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരു മനോഹരമായ പാലം കണ്ടു. ഒരു 2oo മീടര്‍ നീളം കാണും, പണ്ടത്തെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ തിരിശേഷിപ്പ്.

നമ്മുടെ റോഡിനു നല്ല വീതിയുണ്ട്, പക്ഷെ പാലത്തിനതില്ല. മച്ചാന്‍ റോഡിന്‍റെ ഒരു സൈഡ് കൂടെയാണ് വണ്ടി ഓടികുനത്, വളവു തിരിഞ്ഞാല്‍ പാലത്തെ കേറും, പലതോടടുക്കും തോറും റോഡിന്‍റെ വീതി പെട്ടന്ന് കുറഞ്ഞു, വണ്ടി വളച്ചിട്ടു കിട്ടുനില്ല. കലമുടച്ചോ ഭഗവാനെ എന്നോര്‍ത്ത് കണ്ണടച്ചിരുന്നൂ... ഭാഗ്യം കണ്നുതുരനപോള്‍ ഞങള്‍ നാലുപേര്‍ പാലത്തില്‍ തന്നുണ്ട്. നദി അടിയില്‍കൂടെ സമാധാനമായി ഒഴുകുന്നു... ആ വളവെങ്ങനും ഓടിഞ്ഞില്ലരുന്നെങ്ങില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ നീന്തല്‍ പഠിക്കുമായിരുന്നു, അല്ലെങ്ങില്‍ പറക്കാന്‍ (നരകത്തിലോട്ടു). പക്ഷെ ആയുസിന്റെ ബലം കൊണ്ടും മച്ചാന്റെ ഡ്രൈവിങ്ങ് വൈഭവം കൊണ്ടും ഞങള്‍ രക്ഷപെട്ടു.

ആങ്ങനെ പെരുന്തമാന്ന അങ്ങടീലെതീ. വേതാളത്തെ ഞാന്‍ മച്ചാനെ ഏല്‍പ്പിച്ചു.. എന്നെ ബസുകെറ്റി വിട്ടു മച്ചാന്‍ എടപ്പാള്‍ റൂട്ട് വെച്ചു പിടിച്ചു. ബസിലിരുന്നു ഞാന്‍ ഉറങ്ങീ... വീടെത്തും വരെ. വീടിലെതീടും ആ പരുപാടി തുടര്‍ന്നു. പിറ്റേന്ന് രാവിലെ എണീടപോള്‍ സന്ധികല്‍കൊക്കെ നല്ല വേദന. വേദന മാറാന്‍ ധന്വന്തരി കുഴംബിട്ടു ഒന്ന് തേച്ചു കുളിച്ചു. കുഴമ്പ് ഉഗ്രന്‍ സന്ധി വെതനയെല്ലാം എരുമേലി കടന്നു.

ഞാന്‍ വാങ്ങിയ പട്ടു സാരി അമ്മക്ക് കൊടുത്തു. അമ്മക്ക് സാരി ഇഷ്ടപ്പെട്ടു. അച്ഛനു ചെറിയ കുറുമ്പ്, അടുത്ത ബുള്ളടു യാത്രയില്‍ അതിനു പരിഹാരം കാണാമെന്നു സമാധാനിപ്പിച്ചു. ഞാന്‍ യാത്രയെ പറ്റി മനോഹരമായീ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു. അമ്മക്ക് ചെറിയ പരിഭവം തോനിയെങ്കിലും, മൈസൂര്‍പട്ടില്‍ അതെല്ലാം വല്സല്യമായി മാറി.

ഈനു ദിവസം ഓഗസ്റ്റു 19. ഞാനിപ്പോള്‍ ഒരു മാസം മെഡിക്കല്‍ ലീവിലാണ്‌. ഒരു സുഖ ചികിത്സ. കര്കിടകത്തില്‍ ഉഴിച്ചില്‍ ഭാഹുകേമം എന്നു കര്ന്നവന്മാര്‍ പറയും. പക്ഷെ ഇതതല്ല, അന്ന് തൂകിയ ബാഗ്യിന്റെ കനം എന്റെ നട്ടെല്ലില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലയിലെ നുള്ളികളയം എന്നു വൈദ്യര്‍ ഉറപ്പു തന്നു.

എപ്പോള്‍ രണ്ടു നേരം ഉഴിച്ചില്‍, കൈപുള്ള കഷായങ്ങള്‍, ലേഹ്യം എന്നുവേണ്ട എല്ലാ ഔഷദങ്ങളും എന്റെ ശരീരത്തിലൂടെ കേറി ഇറങ്ങി പോകുനുട്. എന്തായാലും ഈ ഓണക്കാലം ഞാന്‍ എന്നും ഓര്‍ക്കും, നമ്മുടെ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ മനസിലാക്കി തന്ന വൈദ്യരേയും, അതനുഭാവിക്കാന്‍ അവസരം ഉണ്ടാക്കിത്തന്ന വെതാളതിനെയും.

ശുഭം.

6 comments:

  1. Pyaari, thazhe kodutha Vanya jeevikalude 4 pics kidilan aayittundu..:-)

    ReplyDelete
  2. Athrakku vedarunnu...

    nee adyam 'Very good' paranjappol njan pratheekshichu adutha comment...

    :)

    ReplyDelete
  3. പ്യാരീ, നീ എഴുതിയങ്ങു തെളിഞ്ഞല്ലോ. കേമായി കേട്ടോ.

    ReplyDelete
  4. Its very nice. Palarum ezhuthu niruthediyirikkunnu...

    ReplyDelete
  5. munathe blog vayicha athraku effect thonniyila...specially yeshwantpoorile kanniyaathra.....pakshe shameerettante comment kandappol athu maari........

    ReplyDelete